സണ്ണിനെ മഡ്രിഡിലെത്തിക്കാൻ സിനദിൻ സിദാൻ

മഡ്രിഡ്: മിന്നൽ വേഗതയിൽ പന്ത് സ്വന്തം കോർട്ടിൽ നിന്ന് എതിർ മുഖത്തേക്ക് എത്തിക്കാൻ കഴിവുള്ള ടോട്ടൻഹാമിന്‍റെ ദക്ഷിണ കൊറിയൻ താരം സൺ ഹോങ് മിന്നിനെ സ്വന്തമാക്കാൻ മോഹമില്ലാത്ത യൂറോപ്പ്യൻ ക്ലബുകൾ ഉണ്ടാവില്ല. ഇപ്പോൾ, ഈ ഏഷ്യൻ താരത്തിനു പിന്നാലെ കൂടിയിരിക്കുന്നത് സ്പാനിഷ് ജേതാക്കളായ റയൽ മഡ്രിഡാണ്. കഴിവുറ്റ താരങ്ങൾക്ക് പഞ്ഞമില്ലാഞിട്ടല്ല റയൽ കോച്ച് സിനദിൻ സിദാൻ ഇംഗ്ലീഷ് പ്രീമിയർ താരത്തെ നോട്ടമിടുന്നത്. വേഗതക്ക് പ്രധാന്യം നൽകുന്ന സിദാന്‍റെ ഗെയിം പ്ലാനിനോട് ചേർന്നു നിൽക്കാൻ സണ്ണിന് കഴിയുമെന്നതിനാലാണ് ഈ ട്രാസ്ഫർ ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത്.


മൗറീന്യോക്ക് കീഴിൽ മിന്നും ഫോമിലാണ് സൺ. ഇതുവരെ 11 ഗോളും നാല് അസിസ്റ്റുമായി മുൻ നിരയിലുണ്ട്. ജനുവരി ട്രാസ്ഫർ വിൻഡോയിൽ തന്നെ താരത്തെ മഡ്രിഡിലെത്തിക്കാനാണ് നീക്കം. അതിന് കഴിഞ്ഞില്ലെങ്കിൽ ജൂണിൽ. എന്നാൽ, 2023 വരെ ടോട്ടൻഹാമുമായി കരാറുണ്ട് സണ്ണിന്. ടീം റിലീസ് നൽകിയാൽ മാത്രമേ റയലിന് താരത്തെ സ്വന്തമാക്കാനാവൂ.



ചെൽസിയിൽ നിന്ന് വമ്പൻ വിലക്ക് വാങ്ങിയ എഡൻ ഹസാഡിന് പരിക്ക് വലക്കുന്നതാണ് റയലിന് മറ്റൊരു കളിക്കാരനെ മുന്നേറ്റത്തിലെത്തിക്കാൻ നിർബന്ധിതരാക്കുന്നത്. സിദാന്‍റെ പ്രതിനിധി താരവുമായി സംസാരിച്ചതായും വാർത്തയുണ്ട്. 



Tags:    
News Summary - Son Heung-min 'wanted by Real Madrid boss Zinedine Zidane'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.