മാഡ്രിഡ്: ലാലിഗയിൽ വമ്പന്മാർ നേർക്കുനേർ വന്നപ്പോൾ വീണ്ടുമൊരു സമനില. റയൽ മാഡ്രിഡ് -അത്ലറ്റികോ മാഡ്രിഡ് മത്സരമാണ് 1-1ന് സമനിലയിൽ പിരിഞ്ഞത്. ആ സീസണിൽ രണ്ടാം തവണയാണ് മാഡ്രിഡ് ഡെർബി സമനിലയിലാകുന്നത്.
35ാം മിനിറ്റിൽ ഹൂലിയൻ ആൽവാരസിന്റെ പെനാൽറ്റി ഗോളിലൂടെ അത്ലറ്റികോ മാഡ്രിഡാണ് ആദ്യ ലീഡെടുക്കുന്നത്. രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ കിലിയൻ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു (1-1). പെനാൽറ്റി ബോക്സിനകത്ത് ജൂഡ് ബെല്ലിങ്ഹാമിന്റെ ദുർബലമായ ഷോട്ട് അത്ലറ്റികോ പ്രതിരോധത്തിൽ തട്ടിൽ റീബൗണ്ട് ചെയ്തെത്തിയപ്പോൾ പിഴവുകളില്ലാതെ എംബാപ്പെ വലയിലാക്കുകയായിരുന്നു.
കളി സമനിലയിൽ പിരിഞ്ഞെങ്കിലും റയലിന് ഒരു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്ത് തുടരാനാകും. 23 മത്സരങ്ങൾ പൂർത്തിയാക്കിയ റയലിന് 50 പോയിന്റും അത്രയും മത്സരങ്ങളിൽ നിന്ന് അത്ലറ്റികിന് 49 പോയിന്റുമാണുള്ളത്. 45 പോയുന്റുള്ള ബാഴ്സലോണയാണ് മൂന്നാമത്.
ഇന്നലെ നടന്ന മത്സരങ്ങളിൽ വില്ലാ റയൽ 2-1ന് ലാസ് പാമാസിനെയും എതിരില്ലാത്ത മൂന്ന് ഗോളിന് അത്ലറ്റിക് ക്ലബ് ഗിറോണയേയും കീഴടക്കി. മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോ 3-2 ന് റയൽ ബെറ്റിസിനെ വീഴ്്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.