പെലെക്ക് യാത്രാമൊഴി നൽകാൻ നെയ്മറെത്തിയില്ല

പെലെയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ എല്ലാവരും കാത്തിരുന്നത് ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ വരവായിരുന്നു.

ഫിഫ പ്രസിഡന്റ് തുടങ്ങി അന്തർദേശീയ പ്രമുഖരും താരങ്ങളും ആയിരക്കണക്കിന് ആരാധകരും അന്ത്യോപചാരമർപ്പിച്ചപ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായി നെയ്മർ. ഇതോടെ മാധ്യമങ്ങളിലടക്കം വിമർശനവും ഉയർന്നു. പിതാവ് നെയ്മർ സാന്റോസ് സീനിയറാണ് മകൻ വരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. ‘‘കുറഞ്ഞ സമയത്തിനകം ഫ്രാൻസിൽ നിന്നൊരു യാത്ര അവന് സാധ്യമല്ല. ഇവിടെ ഉണ്ടാവണമെന്ന് എന്നോട് ആവശ്യപ്പെട്ടത് അവനാണ്’’ -അദ്ദേഹം വിശദീകരിച്ചു.

എന്നാൽ, പി.എസ്.ജി മാനേജ്മെന്റിൽ സമ്മർദം ചെലുത്തിയിരുന്നെങ്കിൽ നെയ്മറിന് അനുമതി കിട്ടുമായിരുന്നുവെന്ന് മാധ്യമപ്രവർത്തകനും അവതാരകനുമായ ജോസ് ലൂയിസ് ഡാറ്റേന പറഞ്ഞു.

Tags:    
News Summary - Neymar didn't come

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.