കൊച്ചി: ജീവിതം സമ്മാനിച്ച ഇരുട്ടിനെതിരായ പോരാട്ടത്തിനൊപ്പം വനിതകൾ ചൊവ്വാഴ്ച മറ്റൊരു പോരാട്ടത്തിനുകൂടി അങ്കത്തട്ടിലേക്കിറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന വനിതകളുടെ ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിലാണ് ഇന്ത്യൻ താരങ്ങൾ രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ, ബ്രസീലിനോട് എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെട്ടിരുന്നു.
ഈ തോൽവിയിൽ പതറാതെ ശക്തമായ പോരാട്ടത്തിനും തിരിച്ചടിക്കുമൊരുങ്ങുകയാണ് ഇന്ത്യൻ ടീം. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് പോളണ്ടിനെതിരായ ആതിഥേയരുടെ മത്സരം. ഈ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് സെമി പ്രവേശനസാധ്യത നിലനിർത്താം.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനും ജപ്പാനും വിജയത്തോടെ തുടക്കമായി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ വിജയം. ഗ്രൂപ്പ്-ബിയിൽ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാൻ തുർക്കിയയെയും പരാജയപ്പെടുത്തി. കാക്കനാട് യു.എസ്.സി ഗ്രൗണ്ടിലാണ് വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ് നടക്കുന്നത്. ഇന്ത്യ,ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കിയ, കാനഡ, ജപ്പാൻ ടീമുളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.