ബംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ ഉഡുപ്പി സ്വദേശി ശേഖർ പഡ്ഡു ബംഗര (74) കോവിഡ് ബാധിച്ച് മരിച്ചു. അസുഖബാധിതനായി ബ്രഹ്മാവറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. ഉഡുപ്പി ബദനിഡിയൂർ സ്വദേശിയായ ശേഖർ ബംഗര ഒാർകെ മിൽസ് ക്ലബ്ബിനുവേണ്ടിയും മഹാരാഷ്ട്രക്കുവേണ്ടിയും കളത്തിലിറങ്ങിയിരുന്നു.
കളിയിൽനിന്ന് വിരമിച്ച ശേഷം മുംബൈയിലെ വിവിധ ക്ലബ്ബുകളിൽ പരിശീലകനായിരുന്നു. ഗോൾ കീപ്പിങ് പരിശീലനത്തിന് മാത്രമായി ശേഖറിനൊപ്പം മുൻ അന്താരാഷ്ട്ര താരങ്ങളായ ഭാസ്കർ മാൾട്ടി, യൂസഫ് അൻസാരി, സുരേന്ദ്ര കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏതാനും വർഷം മുമ്പ് മുംബൈയിൽ അക്കാദമി ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.