മഡ്രിഡ്: സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നൈറ്റ്ക്ലബിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബ്രസീൽ, ബാഴ്സലോണ താരം ഡാനി ആൽവസിന്റെ വിചാരണ തുടങ്ങി.
ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും എതിരായതിനാൽ 12 വർഷം വരെ ജയിൽശിക്ഷ ലഭിച്ചേക്കും. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നൈറ്റ് ക്ലബിലെത്തിയ താരം 23കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിൽ പിടിയിലായ താരം തുടക്കത്തിൽ ആരോപണം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.