കുവൈത്ത് സിറ്റി: എ.എഫ്.സി അണ്ടർ 20 യോഗ്യത ടൂർണമെന്റിൽ അവസാന ഗ്രൂപ് മത്സരത്തിൽ ചൊവ്വാഴ്ച ഇന്ത്യയും കുവൈത്തും പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ഇരു ടീമുകളും ആശ്വാസ ജയം തേടിയാകും ചൊവ്വാഴ്ച കളത്തിലിറങ്ങുക.
അലി സബാഹ് അൽ സലീം സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തിൽ ഇറാഖിനോട് 4-2 തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 4-1ന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു. ആസ്ട്രേലിയക്കെതിരെ 4-1നും ഇറാഖിനെതിരെ 2-0 എന്ന സ്കോറിനുമാണ് കുവൈത്ത് തോൽവി രുചിച്ചത്. അവസാന മത്സരത്തിൽ ജയത്തോടെ അവസാനിപ്പിക്കാനും ഇരു ടീമുകളുടെയും ശ്രമം.
അവസാന ഗ്രൂപ് മത്സരത്തിൽ വൈകീട്ട് 4.30ന് ഇറാഖും ആസ്ത്രേലിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ട് കളികൾ വീതം ജയിച്ച ഇരു ടീമുകൾക്കും ആറ് പോയന്റ് വീതം ഉണ്ട്. നാല് ടീമുകളുള്ള ഗ്രൂപ് എച്ച് മത്സരങ്ങൾക്ക് ചൊവ്വാഴ്ച അവസാനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.