പരിക്കേറ്റ് നദാലും സ്വരെവും, ഫ്രെഞ്ച് ഓപ്പണ്‍ ഫൈനലിൽ ജയിക്കാൻ താൽപര്യമില്ലെന്ന് റാഫേല്‍ നദാല്‍
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ വിജയിക്കാൻ താൽപര്യമില്ലെന്ന് റാഫേല്‍ നദാല്‍. സെമി ഫൈനലിൽ രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്സാണ്ടര്‍ സ്വരെവ് കാലിന് പരുക്കേറ്റ് പിന്‍മാറിയതോടെയാണ് നദാൽ ഫൈനലിലേക്കെത്തുന്നത്.
13 തവണ ഗ്രാന്‍സ്ലാം നേടിയ നദാലിന് റോളണ്ട് ഗാരോസില്‍ കാസ്പപർ റൂഡിനെതിരെയുള്ള ഈ ഫൈനൽ നിർണായകമാണെങ്കിലും ജയിക്കാൻ താൽപര്യമില്ലെന്ന് പ്രതികരിച്ചു.
"പരിക്കുകൾ മാനുഷികമാണ്. പെട്ടെന്ന് തന്നെ സ്വരെവിന് സുഖം പ്രാപിക്കട്ടെ. സെമി ഫൈനൽ ആവേശമേറിയ മത്സരമായിരുന്നു. സ്വരെവ് മുന്നേറി വരികയായിരുന്നു. അദ്ദേഹത്തിന് ഗ്രാന്‍സ്ലാം എത്ര വലുതായിരുന്നെന്ന് എനിക്ക് മനസ്സിലാകും"- സെമി ഫൈനലിൽ നിന്നും പിന്മാറേണ്ടിവന്ന സ്വരെവിന്‍റെ വേദനയിൽ പങ്കുചേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. പരിക്കേൽക്കുന്നത് വരെ 7-6, 6-6 എന്ന സ്കോർ നിലക്കാണ് പിന്നിലായിരുന്നു സ്വരെവ് കളിച്ചുവന്നിരുന്നത്.
റാഫേല്‍ നദാലിനും ഇടത് കാലിന് കാര്യമായ പരിക്കുകളുണ്ട്. ഏത് കളിയും തന്‍റെ കരിയറിലെ അവസാനത്തേതായി മാറിയേക്കാമെന്നും നദാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.