ലണ്ടൻ: ''പ്രിയപ്പെട്ട മാർകസ് റാഷ്ഫോഡ്, താങ്കൾ ഏറെനാൾ ദുഃഖിതനായി തുടരുമെന്ന് ഞാൻ കരുതുന്നില്ല. കാരണം, നിങ്ങളൊരു നല്ല മനുഷ്യനാണ്. കഴിഞ്ഞ വർഷം പാവപ്പെട്ട മനുഷ്യരെ സഹായിക്കാൻ എന്നെ നിങ്ങൾ എത്രയാണ് പ്രചോദിപ്പിച്ചതെന്നറിയാമോ...!
ഈ വർഷം കൂടുതൽ ധീരനായിരിക്കാൻ നിങ്ങൾ എന്നെ പ്രചോദിപ്പിക്കുന്നു.. നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു... നിങ്ങൾ എന്നും ഒരു ഹീറോ തന്നെയായിരിക്കും..''
യൂറോകപ്പിെൻറ ഫൈനലിൽ ഇറ്റലിക്കെതിരെ പെനാൽട്ടി പാഴാക്കിയ ഇംഗ്ലണ്ടിെൻറ ഫോർവേഡ് മാർകസ് റാഷ്ഫോഡിന് ഒമ്പതു വയസ്സുകാരൻ ഡെക്സ്റ്റർ റോസിയർ എഴുതിയ കത്തിലെ വാചകങ്ങളാണിത്. പാഴാക്കിയ പെനാൽട്ടിയുടെ പേരിൽ കറുത്തവർഗക്കാരനായ റാഷ്ഫോഡ് വംശീയാധിക്ഷേപങ്ങൾക്ക് ഇരയാകുന്ന നേരത്താണ് ഒമ്പതു വയസ്സുകാരൻ ഡെക്സ്റ്ററുടെ സ്നേഹം വഴിയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡെക്സ്റ്റർ എഴുതിയ കത്ത് മാതാവ് സമന്ത റോസിയറാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വില്ല്യം രാജകുമാരനുമൊക്കെ ഇംഗ്ലണ്ട് ടീമിന് പിന്തുണയുമായി രംഗത്തുവന്നെങ്കിലും ഈ ഒമ്പതുകാരെൻറ കുറഞ്ഞ വാക്കുകളിലുള്ള കത്താണ് അതിനുമൊക്കെ അപ്പുറം വാചാലമായത്.
റാഷ്ഫോഡിന് പുറമെ ബകായോ സാക, ജാദോൺ സാഞ്ചോ എന്നിവരുടെ പെനാൽട്ടി കിക്കുകളും പാഴായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ ജയിച്ച ഇറ്റലി യൂറോകപ്പ് ജേതാക്കളുമായി. പക്ഷേ, പരാജയത്തിെൻറ പേരിൽ കറുത്ത വംശജരായ റാഷ്ഫോഡും സാകയുമാണ് വംശീയാധിക്ഷേപത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.