ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് കിരീടത്തിനായി ഞായറാഴ്ച സൗരാഷ്ട്രയും വിദർഭയും ഏറ്റുമുട്ടും. മൂന്നാംവട്ടം ജേതാക്കളാവുകയാണ് സൗരാഷ്ട്രയുടെ ലക്ഷ്യം. എന്നാൽ, വിദർഭക്ക് കൈയരികെയുള്ളത് കന്നിക്കിരീടവും. ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലാണ് മത്സരം.
വിജയ് ഹസാരെ മത്സരങ്ങളുടെ തുടക്കത്തിൽ മിക്ക ടീമുകളും അന്താരാഷ്ട്ര താരങ്ങളാൽ സമ്പന്നമായിരുന്നു. എന്നാൽ, ഫൈനലിലെത്തിയപ്പോൾ സൗരാഷ്ട്രയിലോ വിദർഭയിലോ സൂപ്പർ സ്റ്റാറുകളാരുമില്ല. സെമി ഫൈനലിൽ യഥാക്രമം പഞ്ചാബിനെയും കർണാടകയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.