അഹ്മദാബാദ്: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനവുമായി കണക്കുപട്ടികകളിൽ മുന്നിലുള്ള താരമായിട്ടും വൈകിയാണെങ്കിലും ഇന്ത്യൻ ടീമിന്‍റെ റിസർവ് ബെഞ്ചിലേക്ക് വിളി കിട്ടിയ സേന്താഷത്തിലാണ് അർസൻ നാഗ്വസ്വല്ല. മുൻനിരക്കാർ വാഴുന്ന ആദ്യ ഇലവനിൽ എന്നു സാധ്യത തെളിയുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ലെങ്കിലും വരും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അതുകഴിഞ്ഞ് ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിലും അവസരമൊരുങ്ങിയാൽ കളി പിടിക്കുമെന്ന പ്രതിജ്ഞയിലാണ് ഗുജറാത്തുകാരനായ താരം.
2017-18 സീസണിൽ ബറോഡ ടീമിനായി രഞ്ജി അരങ്ങേറ്റം കുറിച്ച നാഗ്വസ്വല്ല ആ സീസണിൽ എട്ടു കളികളിൽ നേടിയത് 21 വിക്കറ്റുകൾ. രണ്ടാം സീസണിൽ ഇത് 41 വിക്കറ്റായി ഉയർന്നിട്ടും ഇടംകൈയനെ തേടി വിളികളെത്തിയില്ല. അതിനിടെ കഴിഞ്ഞ വർഷം ജനുവരിയിൽ പഞ്ചാബിനെതിരെ 10 വിക്കറ്റുമായി നിറഞ്ഞാടിയ മത്സരത്തിൽ ഗുജറാത്ത് ഉറപ്പിച്ചത് 110 റൺസ് വിജയം. കഴിഞ്ഞ സീസൺ വിജയ് ഹസാരെ ട്രോഫിയിലും താരത്തിന്‍റെ പ്രകടനം ശരാശരിക്കു മുകളിലായിരുന്നു. 4.32 ശരാശരിയിൽ ഏഴു മത്സരങ്ങളിൽ 19 വിക്കറ്റ്. സയ്ദ് മുഷ്താഖ് ട്രോഫിയിലും മോശമല്ലാത്ത പ്രകടനം തുടർന്നു.
ഇതിനൊടുവിലാണ് റിസർവ് താരങ്ങളുടെ അഞ്ചംഗ പട്ടികയിലേക്ക് ഒടുവിൽ താരത്തിന്‍റെ പേരും പരിഗണിക്കപ്പെടുന്നത്. അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റുള്ളവർ.
വിരാട് കോഹ്ലി നായകനായ ടീമിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആർ. അശ്വിൻ,രവീന്ദ്ര ജഡേജ, അക്സർ പേട്ടൽ,വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നിവരാണ് ടീമംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.