പോർട്ട് ഓഫ് സ്പെയിൻ: പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ബുധനാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്നു. ആദ്യ രണ്ടു കളികളും ജയിച്ച ശിഖർ ധവാനും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടുമത്സരങ്ങളിലും ഇരുടീമുകളും മുന്നൂറിലധികം റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യയുടെ വിജയം മൂന്നുറൺസിനും രണ്ടു വിക്കറ്റിനുമായിരുന്നു.
അതിനിടെ, ഏകദിനത്തിൽ വിശ്രമം ലഭിച്ച് ട്വന്റി20 പരമ്പരക്കായി ടീമിൽ ചേരുന്ന നായകൻ രോഹിത് ശർമയും സംഘവും വിൻഡീസിലെത്തി. ആർ. അശ്വിൻ, ദിനേശ് കാർത്തിക്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ഹർഷൽ പട്ടേൽ തുടങ്ങിയവർ എത്തിയിട്ടുണ്ട്. ഏകദിന പരമ്പരക്കുപിന്നാലെ വെള്ളിയാഴ്ചയാണ് അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.