ഗാസിയാബാദ് (യു.പി): വിവാഹ വാഗ്ദാനം നല്കി ലൈംഗിക ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം യാഷ് ദയാലിനെതിരെ എഫ്.ഐ.ആർ.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതിപരിഹാര പോർട്ടലിലാണ് യുവതി പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി.
ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദയാലുമായി തനിക്ക് അഞ്ചു വര്‍ഷത്തെ ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നും പരാതിയില്‍ പറയുന്നു.
'വിവാഹ വാഗ്ദാനം നൽകി അയാൾ എന്നെ പലതവണ ശാരീരികമായി ഉപയോഗപ്പെടുത്തി. അയാളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഞാൻ അവരുടെ മരുമകളാകുമെന്ന് അവർ ഉറപ്പുനൽകി. തികഞ്ഞ സത്യസന്ധതയോടും സമർപ്പണത്തോടും കൂടിയാണ് ഞാൻ ബന്ധം നിലനിർത്തിയത്. എന്നാൽ, മറ്റ് സ്ത്രീകളുമായുള്ള അവന്റെ ബന്ധം എനിക്ക് ആഴത്തിലുള്ള മാനസിക ആഘാതമാണ് ഉണ്ടാക്കിയത്. പക്ഷേ, യാഷിന്റെ കുടുംബം വിവാഹ പ്രതീക്ഷ നൽകിക്കൊണ്ടിരുന്നു. ദയാൽ സമാനമായി വഞ്ചിച്ച മൂന്ന് പെൺകുട്ടികൾ എന്നോട് അനുഭവങ്ങൾ പങ്കുവെച്ചു. ഇത് തനിക്ക് വിഷാദരോഗത്തിന് കാരണമായി'- യുവതി പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.