തിലകിനെ ചൂടാക്കി വൈഭവ്; വാക് തർക്കം ദുലീപ് ട്രോഫി ഫൈനലിൽ

ചെന്നൈ: ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം അവസാനിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് കൗമാര താരം വൈഭവ് സൂര്യവംശിയുടെ ചൂടൻ പ്രകടനം. സീനിയർ താരവും, സൗത്ത് സോൺ ക്യാപ്റ്റനുമായ തിലക് വർമയുമായാണ് 15കാരൻ വൈഭവ് മത്സരത്തിനിടെ കോർത്തത്. കളിയുടെ ഒന്നാം ദിനവും, ക്ലൈമാക്സായി നാലാം ദിനവുമായിരുന്നു താരങ്ങളുടെ വാക്തർക്കം. ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ വൈഭവിനെ തിലക് പരിഹസിച്ചതിൽനിന്നായിരുന്നു തുടക്കം. അതിനുള്ള കണക്കു തീർത്തത്, കളിയിൽ വൈഭവ് വൈസ് ക്യാപ്റ്റനായ പൂർവമേഖല നാലാം ദിനം ജയമുറപ്പിച്ചു നിൽക്കെ. വൈഭവിന്റെ പരിഹാസത്തിന് മറുപടിയായി തിലക് അമ്പയറെ ഇടപെടാൻ വിളിക്കുമ്പോൾ ‘സാർ, ഇത് ഒന്നാം ഇന്നിങ്സിൽ എനിക്കുമുണ്ടായിന്നു. എന്റെ പ്രശ്നമല്ല’ -എന്നായിരുന്നു വൈഭവിന്റെ മറുപടി.

Tags:    
News Summary - Duleep Trophy Final: 15-Year-Old Vaibhav Suryavanshi Engages in Heated War of Words with Captain Tilak Varma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.