നികുതിവെട്ടിപ്പ് കേസില്‍ മെസ്സിക്കും പിതാവിനും തടവ് ശിക്ഷ

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ അര്‍ജന്‍റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിക്കും പിതാവിനും സ്പാനിഷ് കോടതി 21 മാസത്തെ തടവ് ശിക്ഷ വിധിച്ചു.  പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തില്‍ വലിയൊരു ഭാഗം നികുതിവെട്ടിപ്പിനായി മറച്ചുവെച്ചുവെന്ന കേസിലാണ് ശിക്ഷ. സ്പാനിഷ് സര്‍ക്കാറിന് നികുതിയിനത്തില്‍ 42 ലക്ഷം യൂറോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. മെസ്സിയൂടെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാലാണ് പിതാവിനെതിരെയും കേസെടുത്തത്.  
സ്പാനിഷ് നിയമങ്ങളനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവുള്ള തടവ് ശിക്ഷ ലഭിക്കുന്നയാളുകള്‍ക്ക് പിഴയടച്ചാല്‍ ജയില്‍ വാസം ഒഴിവാക്കാനാവും. ഇതനുസരിച്ച് മെസ്സിക്കും പിതാവ് ജോര്‍ജ് ഹൊറാഷിയോ മെസ്സിക്കും പിഴയടച്ച് രക്ഷപ്പെടാനാവും.  
കോപ്പ അമേരിക്ക ഫുട്ബോളിന്‍്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെസ്സി അന്താരാഷ്ര്ട മത്സരങ്ങളില്‍ നിന്നും വിരമിച്ചത് വന്‍ വാര്‍ത്തയായതിന് പിറകെയാണ് തടവ് ശിക്ഷയുടെ വാര്‍ത്ത പുറത്തുവരുന്നത്. 113 കോടി രൂപയോളം ശമ്പള ഇനത്തിലും 116 കോടിയോളം പരസ്യ വരുമാനത്തിലും മെസ്സിക്കു കഴിഞ്ഞ സീസണില്‍ ലഭിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.