ആപൽഘട്ടങ്ങളിൽ മനോബലം കൈവിടാതെ അതിനെ നേരിടുന്ന ആളുകളുടെ നിരവധി വിഡിയോകൾ നാം കാണാറുണ്ട്. എന്നാൽ, ഒരു ഒരു തുണിക്കഷ്ണം കൊണ്ട് മോഷ്ടാവിനെ സധൈര്യം നേരിട്ട ബേക്കറിയുടമയായ സ്ത്രീയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. നെതർലാൻഡിലെ തുർക്കിഷ് ബേക്കറിയിലാണ് സംഭവം.
യുവതി തുണിയുപയോഗിച്ച് കട വൃത്തിയാക്കുന്നതും കറുത്ത വസ്ത്രധാരി കത്തിയുമായി കടയിലേക്ക് കടന്നുവരുന്നതും വിഡിയോയിൽ കാണാം. പണം കവരാൻ ശ്രമിക്കുന്നയാളെ സ്ത്രീ കൈയിലുണ്ടായിരുന്ന തുണിയും ക്ലീനിങ് സ്പ്രേയും ഉപയോഗിച്ച് നേരിടുകയായിരുന്നു. സ്ത്രീ തലയിൽ അടിക്കുമ്പോൾ മോഷ്ടാവ് മുഖം മറയ്ക്കാൻ ശ്രമിക്കുന്നു. തുടർന്ന് മറ്റൊരാൾ കടയിലേക്ക് കയറിവരികയും കവർച്ചക്കെത്തിയയാളെ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, പിടി നൽകാതെ കടന്നുകളയുന്നതും വിഡിയോയിൽ കാണാം.
തൻസു യെഗൻ എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോ വൈറലായതോടെ യുവതിയുടെ ധീരതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.