മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ; പി.എസ്.എൽ.വി സി-52 വിക്ഷേപണം വിജയം

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04, സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്‍സ്പെയര്‍സാറ്റ്-ഒന്ന്, തെർമൽ കാമറ ഘടിപ്പിച്ച ഐ.എന്‍.എസ്.-2 ടി.ഡി എന്നിവയാണ് പി.എസ്.എൽ.വി സി-52 റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ പുലർച്ചെ 05.59നായിരുന്നു വിക്ഷേപണം.

1710 കിലോഗ്രാം ഭാരമുള്ളതാണ് ഇ.ഒ.എസ്-04 ഉപഗ്രഹം. കൃഷി, വനം, തോട്ടങ്ങൾ, മണ്ണിലെ ഈർപ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ആപ്ലിക്കേഷനുകൾക്കായി എല്ലാ കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ നൽകാൻ രൂപകൽപന ചെയ്ത റഡാർ ഇമേജിങ് സാറ്റലൈറ്റാണ് ഇത്. ഏത് കാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ഇതിന് ശേഷിയുണ്ട്. 10 വർഷമാണ് ആയുസ്. കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഇന്‍സ്പെയര്‍സാറ്റ്-ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.-2 ടി.ഡിയുമാണ് ഇതിനൊപ്പം വിക്ഷേപിച്ച മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങൾ. 

Tags:    
News Summary - Space Agency ISRO Launches Radar Imaging Satellite, 2 Others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.