ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപേഷ് ഭാഗൽ, സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയും മൂന്നാംമൂന്നണി നേതാവുമായ അജിത് ജോഗി, ഭാര്യ രേണുക ജോഗി, ബി.എസ്.പിയിൽ മത്സരിക്കുന്ന മരുമകൾ റിച്ച ജോഗി, ബി.ജെ.പിയിലെ പ്രഖുരായ ശ്രീചന്ദ് സുന്ദ്രാണി, കോൺഗ്രസിൽനിന്നും അവസാനനിമിഷം ബി.ജെ.പിയിലേക്ക് ചേക്കേറിയ രാംദയാൽ ഉയികെ തുടങ്ങിയവർ ജനവിധി തേടുന്നത് രണ്ടാംഘട്ടത്തിലാണ്.
മുഖ്യമന്ത്രി രമൺ സിങ് രജ്നന്ദ്ഗാവ് മണ്ഡലത്തിൽ തിങ്കളാഴ്ച ജനവിധി തേടി. അതേസമയം, സംസ്ഥാന വൈസ്പ്രസിഡൻറ് ഘനറാം സാഹു ബി.ജെ.പിയിലേക്ക് ചേക്കേറിയത് േകാൺഗ്രസിന് രണ്ടാംഘട്ട പ്രചാരണത്തിന് തിരിച്ചടിയായി. ചത്തിസ്ഗഢിെൻറ നഗര പ്രദേശങ്ങളായ റായ്പുർ, ബിലാസ്പുർ മേഖലകളിലും കൽക്കരിപ്പാടങ്ങൾ നിറഞ്ഞ കോർബ മേഖലയിലുമാണ് ഇനി തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2013ൽ 49 സീറ്റുനേടി അധികാരത്തിലേറിയ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചത് ഇൗ മേഖലകളിൽ നിന്നായിരുന്നു.
അജിത് ജോഗിയുടെ ജനത കോൺഗ്രസ് മായാവതിയുടെ ബി.എസ്.പിയുമായി കൂട്ടുേചർന്ന് രൂപവത്കരിച്ച മൂന്നാംമുന്നണി ഇത്തവണ ഭരണം തീരുമാനിക്കുന്നതിൽ പ്രധാന ഘടകമായി മാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.