തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം ഉൾപ്പെടെ വിഷയങ്ങളിൽ സ്ത്രീ-പുരുഷ സമത്വമ െന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്.
അതത് കാലങ്ങളിലുണ്ടാകുന്ന നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചാണ് സർക്കാർ പ്രവർത് തിക്കേണ്ടതെന്നും ഇപ്പോഴത്തെ സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാ റിനുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിധിയിൽ ആശയവ്യക്തതവരുത്തി സർക്കാർ ഭൂരിപക്ഷ വിധി നടപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വരുന്നവരെ ഈ തീരുമാനം നിരാശപ്പെടുത്തിയിട്ടുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വിശദീകരിച്ചു.
1991ലെ കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറുകൾ പ്രവര്‍ത്തിച്ചത്.
സുപ്രീംകോടതിയുടെ ഭരണഘടനാ െബഞ്ചിെൻറ വിധി വന്നതിനുശേഷം അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
പാർട്ടി നിലപാടിൽ മാറ്റമില്ല –പോളിറ്റ്ബ്യൂറോ ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായക്കാരികൾക്കും പ്രവേശനം അനുവദിക്കണമെന്ന പാർട്ടി നിലപാട് അതേപടി തുടരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടിൽ മാറ്റമില്ല. സംസ്ഥാന സർക്കാറിെൻറ നിലപാടിനെ പി.ബി പൂർണമായി പിന്തുണച്ചു.
സുപ്രീംകോടതിയുടെ പുതിയ വിധിന്യായത്തിൽ അവ്യക്തതകളുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടി, അതിന് അനുസൃതമായി മുന്നോട്ടു പോകണം. സുപ്രീംകോടതി വിധിയെ പിന്തുണക്കുകയും നടപ്പാക്കുകയുമാണ് സർക്കാർ നേരത്തെ ചെയ്തത്. പുതിയ വിധിയിൽ വ്യക്തത വേണം. രണ്ടു ദിവസത്തെ പി.ബി യോഗം ഞായറാഴ്ച സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങെളല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.