തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഒരുകോടി ഒപ്പ് ശേഖരിച്ച് ഗവർണർക്ക് സമർപ് പിക്കാനുള്ള ബി.ജെ.പി പരിപാടിയും മാറ്റി. വ്യാഴാഴ്ച ഒപ്പ് ഗവർണർ പി. സദാശിവത്തിന് കൈ മാറുമെന്നാണ് എൻ.ഡി.എ നേതൃത്വം അവകാശപ്പെട്ടിരുന്നതെങ്കിലും അത് പൂർണമായും വിജയ ിക്കാത്തതിനെ തുടർന്ന് പരിപാടി 19ലേക്ക് മാറ്റി. നേതാക്കൾക്ക് എത്തിേച്ചരാനുള്ള അസൗകര്യവും ഒപ്പുകൾ ക്രോഡീകരിക്കാൻ സാധിക്കാത്തതുമാണ് പരിപാടി മാറ്റിവെക്കാൻ കാരണമായി നേതൃത്വം വിശദീകരിക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിവരുന്ന നിരാഹാരസമരം എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ശനിയാഴ്ച എൻ.ഡി.എ നേതാക്കൾ തലസ്ഥാനത്ത് എത്തുന്നുണ്ട്. അന്ന് കൂടിയാലോചന നടത്തി സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കും.
ഇൗമാസം 20ന് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പഭക്തസംഗമം നടക്കുന്നുണ്ട്. അതിന് മുന്നോടിയായി സമരം അവസാനിപ്പിക്കണമെന്ന അഭിപ്രായം ശക്തമാണ്. സമരത്തിൽ പ്രവർത്തകരുടെ പങ്കാളിത്തം വളരെ ശുഷ്കമാണ്. ഇൗ രീതിയിൽ സമരം നടത്തിക്കൊണ്ടുപോകുന്നതിൽ അർഥമില്ലെന്നാണ് പാർട്ടിയുടെയും മുന്നണിയുടെയും പൊതുവിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.