തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് കൺസൾട്ടൻസി നൽകിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിന് സ്ഥലം തീരുമാനിക്കുംമുമ്പ് അമേരിക്കയിലെ ന്യൂജഴ്സി ആസ്ഥാനമായ ലൂയിസ് ബർഗിന് 4.6 കോടി രൂപക്ക് കൺസൾട്ടൻസി നൽകി.
സ്ഥലം തീരുമാനിക്കാതെ എങ്ങനെ കൺസൾട്ടൻസിയെ തീരുമാനിച്ചെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. ലൂയിസ് ബർഗ് അഴിമതി കേസുകളിൽപെട്ട കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സി.ബി.ഐ അന്വേഷണം വേണം. നാലു വർഷത്തിനിടെ സർക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണളെല്ലാം ശരിയായി. യു.ഡി.എഫ് ഭരണകാലത്തേതിനെക്കാൾ ഇരട്ടിയാണ് ഇപ്പോഴത്തെ കൺസൾട്ടൻസി നിയമനം.
തന്നെപ്പറ്റി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് പച്ച വര്‍ഗീയതയാണ്. തെൻറ ഡി.എന്‍.എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്വർണക്കടത്ത് കേസില്‍ കൂടുതല്‍ സന്തോഷിക്കുന്നത് കോടിയേരിയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.