മലപ്പുറം: സംസ്ഥാന സർക്കാറിെൻറ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഇക്കാര്യ ത്തിൽ മന്ത്രി കെ.ടി. ജലീൽ, പി.വി. അൻവർ എം.എൽ.എ എന്നിവരുടെയും ഇടപെടലുകളെ പ്രശംസിച്ച മ ുസ്ലിം ലീഗ് ദേശീയ ട്രഷററും രാജ്യസഭാംഗവുമായ പി.വി. അബ്ദുൽ വഹാബിെൻറ പ്രസംഗം വിവാദമായി. കവളപ്പാറയിലെ ധനസഹായ വിതരണ ചടങ്ങിൽ ജലീലിനെയും അൻവറിനെയും വേദിയിലിരുത്തി സ്വതഃസിദ്ധമായ ശൈലിയിൽ വഹാബ് നടത്തിയ പ്രസംഗത്തിെൻറ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ പരിഹസിക്കുന്ന തരത്തിൽ ഉപയോഗിച്ച വാക്കുകളും ചർച്ചയായി.
പ്രളയകാലത്ത് സർക്കാറും ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചതായി വ്യക്തമാക്കിയ വഹാബ്, മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചാലേ കാര്യങ്ങൾ നടക്കൂവെന്നും ജലീലും അൻവറും നടത്തിയ ഇടപെടലുകൾ അംഗീകരിക്കാൻ രാഷ്ട്രീയ ഭിന്നത വിഷയമല്ലെന്നും തുറന്നടിച്ചു.
എന്തെങ്കിലും പറയുക എന്നത് പ്രതിപക്ഷത്തിെൻറ ജോലിയാണെന്നും നാല് ലക്ഷം പോരാ, 10 ലക്ഷം വേണമെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദിെൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അണികൾ ഇത് സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതോടെയാണ് ലീഗിലും വിഷയം ചർച്ചയായത്. അതേസമയം മജീദിനെ വഹാബ് നേരിട്ടു വിളിച്ച് പ്രംസഗത്തെക്കുറിച്ച് വിശദീകരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.