പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് ചെയർപേഴ്സനെതിരെയും വൈസ് ചെയർമാനെതിരെയും യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ചയും വോെട്ടടുപ്പും തിങ്കളാഴ്ച നടക്കും. 52 അംഗ നഗരസഭയിൽ സി.പി.എം അനുകൂലിച്ചാൽ ബി.ജെ.പി ഭരണത്തെ താഴെയിറക്കാം. ഭൂരിപക്ഷമില്ലാതെ തുടരുന്ന ബി.ജെ.പി ഭരണത്തിൽ അഴിമതിയും സ്വജനപക്ഷപാതവും മൂർധന്യത്തിലെത്തിയതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്ന് യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
സ്ഥിരംസമിതി അധ്യക്ഷന്മാർക്കെതിരെയുള്ള അവിശ്വാസം സി.പി.എം പിന്തുണയോടെ ഒന്നൊഴികെ മറ്റെല്ലാം പാസായിരുന്നു. തിങ്കളാഴ്ച രാവിലെ മാത്രമേ നിലപാട് വ്യക്തമാക്കൂവെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. 52 അംഗ നഗരസഭ കൗൺസിലിൽ ബി.ജെ.പി -24, കോൺഗ്രസ് -13, സി.പി.എം -ഒമ്പത്, മുസ്ലിം ലീഗ് -നാല്, വെൽഫെയർ പാർട്ടി -ഒന്ന്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.