ബംഗളൂരു: ഉപതെരെഞ്ഞടുപ്പ് നടന്ന അഞ്ചു സീറ്റിൽ നാലിലും ദയനീയ പ്രകടനം കാഴ്ചവെച്ച ബി.ജെ.പിക്ക് ഒടുവിൽ പിടിവള്ളിയായത് ജെ.ഡി.എസിെൻറയും കോൺഗ്രസിെൻറയും കരുത്തുറ്റ മണ്ഡലമായ മാണ്ഡ്യ. ഒരു തരത്തിലും ബി.ജെ.പിയുടെ മുന്നേറ്റം പ്രതീക്ഷിക്കാത്ത മാണ്ഡ്യയിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതിന് പിന്നിലെ കാരണങ്ങൾ തേടുകയാണ് ജെ.ഡി.എസും കോൺഗ്രസും. ദളും കോൺഗ്രസും പരമ്പരാഗത വൈരികളായ മണ്ഡലങ്ങളിൽ ഇരുപാർട്ടികളുടെയും സഖ്യത്തെ പ്രാദേശിക നേതാക്കൾ പൂർണമായും ഉൾക്കൊണ്ടിട്ടില്ലെന്നതിെൻറ തെളിവുകൂടിയാണ് മാണ്ഡ്യ ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം.
കോൺഗ്രസിനും ബി.ജെ.പിക്കും അഭിമാനപോരാട്ടമായി മാറിയ മണ്ഡലമായിരുന്നു ബെള്ളാരി. റെഡ്ഡി സഹോദരന്മാരും അവരുടെ വലംകൈയായ ബി. ശ്രീരാമുലുവും ചേർന്ന് നിയന്ത്രിക്കുന്ന ബെള്ളാരിയിൽ ബി.ജെ.പി സ്ഥാനാർഥിയായത് ശ്രീരാമുലുവിെൻറ സഹോദരിയായ ജെ. ശാന്തയായിരുന്നു. എന്നാൽ, കോൺഗ്രസിെൻറ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രി ഡി.കെ. ശിവകുമാറിെൻറ രാഷ്ട്രീയ സാമർഥ്യത്തെ മറികടക്കാൻ ബി.ജെ.പിക്കായില്ല.
ആറുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർണാടകയിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിനെ ബി.ജെ.പിയും കോൺഗ്രസും ജെ.ഡി.എസും തള്ളിപ്പറഞ്ഞിരുന്നെങ്കിലും ബെള്ളാരിയിലെ മത്സരം ബി.ജെ.പിയും കോൺഗ്രസും ഗൗരവമായാണെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരിയിലെ എട്ടിൽ ആറു സീറ്റും നേടിയ കോൺഗ്രസിന് ലോക്സഭ ഉപതെരെഞ്ഞടുപ്പിലും വിജയപ്രതീക്ഷയുണ്ടായിരുന്നതിനാൽ ശക്തനായ സ്ഥാനാർഥിയെ നിർത്തി ദേവഗൗഡയെ അടക്കം വേദിയിലെത്തിച്ച് നടത്തിയ പ്രചാരണത്തിനും ഫലമുണ്ടായി.
ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുടക് ജില്ലയിലെ വീരാജ്പേട്ട, കുശാൽനഗർ, സോമവാർപേട്ട് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായിരുന്നു. ഉപതെരെഞ്ഞടുപ്പ് ഫലവും എതിരായതോടെ പൊതുതെരഞ്ഞെടുപ്പിൽ ദൾ-കോൺഗ്രസ് സഖ്യത്തെ നേരിടാൻ ബി.ജെ.പിക്ക് അടവുകൾ മാറ്റേണ്ടിവരും.
കർണാടക തെരഞ്ഞെടുപ്പ് വോട്ടുനില
നിയമസഭ മണ്ഡലങ്ങൾ
രാമനഗര
അനിത കുമാരസ്വാമി (ജെ.ഡി.എസ്) 1,25,043
എൽ. ചന്ദ്രശേഖർ (ബി.ജെ.പി) 15,906
ഭൂരിപക്ഷം: 1,09,137
ജമഖണ്ഡി
ആനന്ദ് ന്യാമഗൗഡ (കോൺഗ്രസ്) 97,017
ശ്രീകാന്ത് കുൽക്കർണി (ബി.ജെ.പി) 57,537
ഭൂരിപക്ഷം: 39,480
ലോക്സഭ മണ്ഡലങ്ങൾ
മാണ്ഡ്യ
എൽ. ശിവരാമഗൗഡ( ജെ.ഡി.എസ്) 5,69,347
ഡോ. സിദ്ധരാമയ്യ(ബി.ജെ.പി) 2,44,404
ഭൂരിപക്ഷം: 3,24,943
ബെള്ളാരി
വി.എസ്. ഉഗ്രപ്പ (കോൺഗ്രസ്) 6,28,365
ജെ. ശാന്ത (ബി.ജെ.പി) 3,85,204
ഭൂരിപക്ഷം: 2,43,161
ശിവമൊഗ്ഗ
ബി.വൈ. രാഘവേന്ദ്ര (ബി.ജെ.പി) 5,43,306
മധു ബംഗാരപ്പ(ജെ.ഡി.എസ്) 4,91,158
ഭൂരിപക്ഷം: 52,148
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.