ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിെൻറ പിരിമുറുക്കമൊടുങ്ങുംമുേമ്പ കുന്ദഗോള, ചി ഞ്ചോളി നിയമസഭ മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണച്ചൂടിലേക്ക്. കോൺഗ്രസി െൻറ സിറ്റിങ് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരെഞ്ഞടുപ്പ് സഖ്യസർക്കാറിന് നിർണായ കമാണ്. മന്ത്രി സി.എസ്. ശിവള്ളി അന്തരിച്ച ഒഴിവിലാണ് ധാർവാഡിലെ കുന്ദഗോള ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിലെ പടലപ്പിണക്കം കാരണം വിമത എം.എൽ.എ ഡോ. ഉമേഷ് ജാദവ് രാജിവെച്ച സാഹചര്യത്തിലാണ് കലബുറഗിയിലെ ചിഞ്ചോളിയിൽ ഉപതെരഞ്ഞെടുപ്പ്. ഉമേഷ് ജാദവ് ബി.ജെ.പിയിൽ ചേർന്ന് കലബുറഗിയിൽ കോൺഗ്രസിെൻറ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ ലോക്സഭ തെരെഞ്ഞടുപ്പിൽ മത്സരിച്ചിരുന്നു. ഇരു മണ്ഡലത്തിലും കോൺഗ്രസിെൻറയും ബി.ജെ.പിയുെടയും സാധ്യതാ ലിസ്റ്റായി. മന്ത്രി സി.എസ്. ശിവള്ളിയുടെ ഭാര്യ കുസുമയെ കുന്ദഗോളയിൽ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസ് തീരുമാനം.
224 അംഗ സഭയിൽ രണ്ട് ഒഴിവുവന്നതോടെ അംഗബലം 222 ആയിട്ടുണ്ട്. ഇതിനുപുറമെ വിമത കോൺഗ്രസ് എം.എൽ.എ രമേശ് ജാർക്കിഹോളി രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിമത കോൺഗ്രസ് എം.എൽ.എമാരായ ബി. നാഗേന്ദ്ര, മഹേഷ് കുമത്തള്ളി എന്നിവരും ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജിവെച്ചേക്കുമെന്നറിയുന്നു. നേരത്തേ രണ്ടു സ്വതന്ത്രർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ഉപതെരെഞ്ഞടുപ്പിൽ രണ്ടു സീറ്റും നിലനിർത്തി സർക്കാറിനെതിരായ ഭീഷണി കുറക്കുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം.
ലോക്സഭ തെരഞ്ഞെടുപ്പിലെപോലെതന്നെ നിയമസഭ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജെ.ഡി.എസ് പിന്തുണ നൽകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 634 വോട്ടിന് േകാൺഗ്രസ് ബി.ജെ.പിയെ തോൽപിച്ച മണ്ഡലമാണ് കുന്ദഗോള. എന്നാൽ, ഇൗ മണ്ഡലത്തിൽ ജെ.ഡി.എസിന് 6280 വോട്ടും ജെ.ഡി.യുവിന് 7318 വോട്ടും ലഭിച്ചിരുന്നു. ജെ.ഡി.യു ബി.ജെ.പിക്കും ജെ.ഡി.എസ് കോൺഗ്രസിനുമൊപ്പമായതിനാൽ ശക്തമായ മത്സരമായിരിക്കും കുന്ദഗോളയിൽ നടക്കുക. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ 2008 ൽ മാത്രം ബി.ജെ.പി ജയിച്ച മണ്ഡലമാണ് ചിഞ്ചോളി. എന്നാൽ, കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ഉമേഷ് ജാദവിെൻറ കാലുമാറ്റം പാർട്ടിക്ക് ക്ഷീണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.