കൊല്ലം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിലെത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മധ്യപ്രദേശ് മു ൻ മുഖ്യമന്ത്രിയും ബി.ജെ.പി അംഗത്വ പ്രചാരണസമിതി ദേശീയ കൺവീനറുമായ ശിവരാജ് സിങ് ചൗഹാൻ. ഇത് അസാധ്യമായ കാര്യമല്ല . ത്രിപുരയിലും അസമിലും അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞപ്പോൾ എല്ലാവരും പരിഹസിക്കുകയാ യിരുന്നു. എന്നാൽ, ഇരുസംസ്ഥാനത്തും ഇപ്പോൾ ബി.ജെ.പി ഭരണത്തിലാണെന്ന് ബി.ജെ.പി സജീവ അംഗങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചൗഹാൻ പറഞ്ഞു.
കല്ലിൽനിന്ന് എണ്ണ ഉണ്ടാക്കാൻ കഴിയുന്ന ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിെൻറയും പ്രതീകമാണ് അമിത് ഷാ. കേരളത്തിലടക്കം അധികാരത്തിലെത്തിയാൽ മാത്രമേ, ബി.ജെ.പിയുടെ വിജയം പൂർണമാവൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞിട്ടുള്ളത്. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തെ മാറി മാറി കൊള്ളയടിക്കുകയാണ്. കേന്ദ്ര പദ്ധതികൾ നടപ്പാക്കാതിരിക്കുകയോ വകമാറ്റി െചലവിടുകയോ ആണ്.
കോൺഗ്രസ് എന്ന പാർട്ടി ഉണ്ടോയെന്നുപോലും അറിയാനാവാത്ത അവസ്ഥയാണ്. മുങ്ങുന്ന കപ്പലിൽനിന്ന് രക്ഷപ്പെേട്ടാടിയ കപ്പിത്താനാണ് രാഹുൽ ഗാന്ധി. കശ്മീർ ചർച്ചയിൽ കോൺഗ്രസ് സഭാ നേതാവ് കശ്മീർ യു.എൻ വിഷയമാണെന്നാണ് പറഞ്ഞത്. ഇങ്ങനെ പറയുന്നരുടെ സ്ഥാനം രാജ്യദ്രോഹികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള സുഷമ സ്വരാജ് അനുസ്മരണം നടത്തി. ജില്ല പ്രസിഡൻറ് ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.