ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാർ രൂപത്കരിച്ചത് കോൺഗ്രസ് നേതൃത്വത്തിൽനിന്നുള്ള സമ്മർദത്താലാണെന്നും വ്യക ്തിപരമായി തനിക്ക് ആ തീരുമാനത്തോട് താൽപര്യമില്ലായിരുന്നുവെന്നും ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ . ജെ.ഡി.എസുമായുള്ള ബന്ധം കോൺഗ്രസിന് നഷ്ടങ്ങളുണ്ടാക്കിയെന്നും സഖ്യം അവസാനിപ്പിക്കണമെന്നും ഹൈകമാൻഡിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾക്കുപിന്നാലെയാണ് ദേവഗൗഡയുടെ പരാമർശം.
സർക്കാർ രൂപവത്കരിക് കാൻ താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർബന്ധത്താലാണ് സർക്കാറു ണ്ടാക്കിയത്. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് ഗുലാംനബി ആസാദാണ് തെൻറ കൈകളിൽപിടിച്ച് അഭ്യർഥിച്ചത്. ജെ.ഡി.എസോ ഞങ്ങളുടെ നേതാക്കളോ അല്ല സഖ്യസർക്കാറിെൻറ പ്രതിച്ഛായ നഷ്ടപ്പെടുത്തിയത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ദേവഗൗഡ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തിെൻറ വൻ തോൽവിക്ക് പിന്നാലെ ദേവഗൗഡ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തിയിരുന്നു. ദേശീയരാഷ്ട്രീയം ചർച്ചചെയ്തില്ലെന്നു വ്യക്തമാക്കിയ ദേവഗൗഡ, സഖ്യസർക്കാറിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത് സർക്കാറിന് ക്ഷതം വരുത്തുമെന്നും രാഹുലിനോട് ചൂണ്ടിക്കാട്ടിയതായി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തുമകുരുവിൽ നിന്ന് മത്സരിച്ച ദേവഗൗഡ സഖ്യത്തിലെ കലഹംമൂലം ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.
സഖ്യസർക്കാർ രൂപവത്കരിച്ചത് കോൺഗ്രസ് സമ്മർദത്താലെന്ന് ദേവഗൗഡ
ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാർ രൂപത്കരിച്ചത് കോൺഗ്രസ് നേതൃത്വത്തിൽനിന്നുള്ള സമ്മർദത്താലാണെന്നും വ്യക്തിപരമായി തനിക്ക് ആ തീരുമാനത്തോട് താൽപര്യമില്ലായിരുന്നുവെന്നും ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ജെ.ഡി.എസുമായുള്ള ബന്ധം കോൺഗ്രസിന് നഷ്ടങ്ങളുണ്ടാക്കിയെന്നും സഖ്യം അവസാനിപ്പിക്കണമെന്നും ഹൈകമാൻഡിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾക്കുപിന്നാലെയാണ് ദേവഗൗഡയുടെ പരാമർശം.
സർക്കാർ രൂപവത്കരിക്കാൻ താൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും നിർബന്ധത്താലാണ് സർക്കാറുണ്ടാക്കിയത്. കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് ഗുലാംനബി ആസാദാണ് തെൻറ കൈകളിൽപിടിച്ച് അഭ്യർഥിച്ചത്. ജെ.ഡി.എസോ ഞങ്ങളുടെ നേതാക്കളോ അല്ല സഖ്യസർക്കാറിെൻറ പ്രതിച്ഛായ നഷ്ടപ്പെടുത്തിയത്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ദേവഗൗഡ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തിെൻറ വൻ തോൽവിക്ക് പിന്നാലെ ദേവഗൗഡ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചനടത്തിയിരുന്നു. ദേശീയരാഷ്ട്രീയം ചർച്ചചെയ്തില്ലെന്നു വ്യക്തമാക്കിയ ദേവഗൗഡ, സഖ്യസർക്കാറിനെതിരെ കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം അത് സർക്കാറിന് ക്ഷതം വരുത്തുമെന്നും രാഹുലിനോട് ചൂണ്ടിക്കാട്ടിയതായി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തുമകുരുവിൽ നിന്ന് മത്സരിച്ച ദേവഗൗഡ സഖ്യത്തിലെ കലഹംമൂലം ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.