അല്ലെങ്കിലും മമത പണ്ടേ അങ്ങനെയാണല്ലോ. എപ്പോഴാണ് ആഞ്ഞടിക്കുന്നെതന്ന് പ്രതിയോഗ ികൾക്ക് ചിന്തിക്കാൻ പോലും അവസരം കൊടുക്കില്ല. ഇത്തവണയും പതിവു തെറ്റിച്ചില്ല. ആ അടി ഉലച്ചത് ഭരണത്തിലിരിക്കുന്നവരെ മാത്രമല്ല. പ്രതിപക്ഷത്തെയും രാജ്യത്തെ സകലമാന പാ ർട്ടികളെയുമാണ്. പെൺ ശാക്തീകരണത്തെക്കുറിച്ച് വീമ്പു പറയുന്ന വംഗനാട്ടിലെയും കേരള ത്തിലെയും ഇടതുപക്ഷം ശരിക്കും വാ പിളർന്നുപോയി ബദ്ധവൈരിയായ മമതയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ.
ഇവരെല്ലാവരുംകൂടി പാർലമെൻറിൽ വനിതകൾക്ക് 33 ശതമാനം സ ംവരണം എന്ന ചർച്ച പൊടിപാറിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. കൃത്യമായിപ്പറഞ്ഞാൽ 1996 സെപ്റ്റംബർ 12ന് ദേവഗൗഡ സർക്കാർ ആണ് വനിതസംവരണ ബിൽ ആദ്യമായി മുേന്നാട്ടുവെച്ചത്; 543 അംഗങ്ങൾ ഉള്ള പാർലമൻറിൽ 181 സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കണമെന്ന്. പാർലമെൻറിൽ ഒരിക്കൽ ആ ബില്ല് ചീന്തിയെറിഞ്ഞതുമാണ്.
22 വർഷങ്ങൾക്കിപ്പുറം ആ ചർച്ചയൊക്കെ എടുത്ത് അട്ടത്തുവെച്ച് പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരിക്കുകയാണ് ബംഗാളിലെ തൃണമൂൽ മുഖ്യമന്ത്രി. അതും 33 അല്ല; 40.5 ശതമാനത്തിലേക്കുതന്നെ കയറ്റിപ്പിടിച്ചു. മമതക്ക് കൂട്ടായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിെൻറ ബി.ജെ.ഡിയും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം കൊടുത്ത് ചരിത്രമെഴുതി.
കേരളത്തിൽ 50 ശതമാനം സംവരണത്തിൽ വനിതകൾ സജീവമായി മത്സര രംഗത്തിറങ്ങിയ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെവന്ന നിയമസഭ തെരഞ്ഞെടുപ്പിൽപോലും നാമ മാത്രമായിരുന്നു വനിതാ സ്ഥാനാർഥിത്വം. യു.ഡി.എഫിെല വിവിധ കക്ഷികൾ: മുസ്ലിംലീഗ് 0/24, കേരള കോൺഗ്രസ് മാണി 0/15, ആർ.എസ്.പി 0/5 ഇവരെല്ലാം ഇക്കാര്യത്തിൽ ‘പൂജ്യനീയരാ’യി. കോൺഗ്രസ് ഒമ്പതുവനിതകളെയാണ് നിർത്തിയത്. എൽ.ഡി.എഫാകെട്ട 140 മണ്ഡലങ്ങളിൽ 17 സീറ്റുകളിലേക്ക് വനിതകളെ ഒതുക്കി!.
ഇനി ചോദ്യം, സ്ഥാനാർഥിപ്പട്ടിക പുറത്തുവിടാനൊരുങ്ങുന്ന പാർട്ടികേളാടാണ്. ഇന്ത്യയിൽ സ്ത്രീ വിഷയങ്ങളും പ്രതിരോധ- പ്രതിഷേധങ്ങളും ഇത്രയധികം ചൂടുപിടിച്ച കാലം മുെമ്പങ്ങുമുണ്ടായിട്ടില്ല. കേരളത്തിലാകെട്ട വനിതകളെ ശാക്തീകരിക്കാൻ മതിലു വരെ കെട്ടിയതുമാണ്. എന്നിരിക്കെ ഇനി നിങ്ങൾ ആരെയാണ് കാത്തിരിക്കുന്നത്? സ്ത്രീകൾ തുറന്നിട്ട സമരമുഖങ്ങൾ രാഷ്ട്രീയ- സാമൂഹികമണ്ഡലങ്ങളിൽ പ്രകമ്പനംതന്നെ സൃഷ്ടിച്ചു.
എന്നിട്ടും പാതിവരുന്ന ജനവിഭാഗത്തിന് അർഹമായ ഭരണ-രാഷ്ട്രീയ പ്രാതിനിധ്യം തടയുന്നതിൽ പാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കുന്നത് സ്ത്രീ സമൂഹത്തിനിടയിൽ ശക്തമായ ചർച്ചയാണ്. ഇക്കണക്കിനുപോയാൽ സ്ത്രീ വോട്ടുബാങ്കുകൾ ഏകീകരിക്കെപ്പടുന്ന കാലമുണ്ടാവുമെന്ന മുന്നറിയിപ്പും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.