ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തിൽ കേന്ദ്ര കമ്മിറ്റി തീർപ്പ് കൽപിച്ചുവെങ്കിലും സി.പി.എമ്മിൽ യെച്ചൂരി, കാരാട്ട് പക്ഷങ്ങളുടെ പോരാട്ടം തുടരും. ഏപ്രിലിൽ ഹൈദരാബാദിൽ ചേരുന്ന 22ാം പാർട്ടി കോൺഗ്രസാണ് അവസാന തീർപ്പ് കൽപിക്കേണ്ട ഘടകമെന്നിരിക്കെ ഇരുപക്ഷവും വരുംദിവസങ്ങളിൽ കരുനീക്കങ്ങൾ ശക്തമാക്കും.
കേന്ദ്ര കമ്മിറ്റിയിൽ തിരിച്ചടി നേരിട്ട സീതാറാം യെച്ചൂരി തെൻറ നിലപാടിന് കൂടുതൽ സ്വീകാര്യത ലഭിക്കാനുള്ള ഇടമായി അടയാളപ്പെടുത്തുന്നത് പാർട്ടി കോൺഗ്രസാണ്. പോളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷം മറികടന്ന് താൻ ജനറൽ സെക്രട്ടറിയായത് കഴിഞ്ഞ പാർട്ടി കോൺഗ്രസിെൻറ പൊതുവികാരത്തിലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
മോദി സർക്കാറിെൻറയും സംഘ്പരിവാറിെൻറയും ആക്രമണോത്സുക നയപരിപാടികൾ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുേമ്പാൾ കാര്യങ്ങൾ എളുപ്പമായേക്കാമെന്ന കണക്കുകൂട്ടലും യെച്ചൂരിക്കും ബംഗാൾ നേതൃത്വത്തിനുമുണ്ട്. അതേസമയം, കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയെ പൂട്ടിയ പ്രകാശ് കാരാട്ട് പക്ഷവും പാർട്ടി കോൺഗ്രസിൽ പൂർണ അധീശത്വത്തിന് തയാറെടുപ്പുകൾ നടത്തും.
ബംഗാൾ സംസ്ഥാന സമിതിയിൽപോലും യെച്ചൂരിയുടെ കോൺഗ്രസ് ധാരണയോട് പൂർണ യോജിപ്പില്ലെന്നത് അവർക്ക് ആത്മവിശ്വാസം പകരുന്നു. 2016 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന സമിതിയിൽ 80ൽ 16 പേർ കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെ എതിർത്തിരുന്നു. അതിെൻറ തുടർച്ചയാണ് ഞായറാഴ്ചത്തെ കേന്ദ്ര കമ്മിറ്റിയിലെ വോെട്ടടുപ്പിൽ മൂന്ന് ബംഗാൾ നേതാക്കൾ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തതെന്നും ചൂണ്ടിക്കാട്ടുന്നു.
പാർട്ടി കോൺഗ്രസിന് മുേമ്പ സി.പി.എം നേതൃത്വത്തിൽ പൊട്ടിത്തെറി നടന്നേക്കുമെന്ന അഭ്യൂഹം ഇരുപക്ഷവും തള്ളുന്നു. കോൺഗ്രസ് ബന്ധത്തെ ചൊല്ലി പാർട്ടിക്കുള്ളിലെ വൈരുധ്യം രൂപപ്പെട്ടത് ഇതാദ്യമായല്ല. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്ന വിഷയത്തിൽ ഇപ്പോൾ ഇരുചേരികളിലുമുള്ള പല നേതാക്കളും അന്ന് ഒരുമിച്ചായിരുന്നു. അന്ന് കോൺഗ്രസ് അപ്രമാദിത്വമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ബി.ജെ.പിയാണ്. ഇത് ഒരു വിഭാഗം കാണുന്നില്ലെന്ന വിമർശനമാണ് യെച്ചൂരി പക്ഷത്തിന്. പക്ഷേ, നവ ഉദാരീകരണ നയങ്ങളിലെ എതിർപ്പ് മാറ്റിനിർത്തിയാൽ തന്നെ യോജിപ്പിെൻറ വഴികൾ കുറവാണെന്ന് കാരാട്ട് പക്ഷം ഉദാഹരണസഹിതം വാദിക്കുന്നു.
മുസ്ലിംകൾക്ക് നേരെയുള്ള ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം പ്രചാരണരംഗത്ത് ഉന്നയിക്കാതെ ക്ഷേത്രദർശനങ്ങൾ നടത്തുകയായിരുന്നു ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. മുസ്ലിംകൾക്ക് സ്ഥാനാർഥി പട്ടികയിൽ അർഹമായ സ്ഥാനം െകാടുത്തില്ല.
കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുേമ്പാൾ വിശ്വാസ്യത എന്താണെന്നാണ് അവരുടെ ചോദ്യം. കർഷക പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാനും കോൺഗ്രസ് തയാറായില്ല. പക്ഷേ, മാറിമറിയുന്ന ദേശീയ രാഷ്ട്രീയ, സാമൂഹിക അവസ്ഥയാവും പാർട്ടി കോൺഗ്രസിൽ നിർണായകം. അനുകൂലമായി പ്രതിനിധികളെ അണിനിരത്തുന്നതിൽ ഏത് പക്ഷത്തിന് വിജയിക്കാനാവുമോ അവർക്കാവും അന്തിമ നേട്ടം.
ബംഗാളിെൻറ അംഗത്വത്തിൽ ഇടിവ് സംഭവിച്ചതോടെ കേരള ഘടകമാവും ഏറ്റവും വലിയ പ്രതിനിധിസംഘത്തെ അണിനിരത്തുക. അതിൽ നേതൃത്വത്തിന് അനഭിമതരായവർ ഉണ്ടാകില്ലെന്നതാവും കാരാട്ട് പക്ഷത്തിെൻറ ബലം.
കേന്ദ്ര കമ്മിറ്റി അവിശ്വാസം രേഖപ്പെടുത്തി ദുർബലനായ ജനറൽ സെക്രട്ടറിക്ക് കാരാട്ട് പക്ഷത്തിെൻറ വരുംനാളുകളിലെ സമ്മർദ നീക്കങ്ങൾ അതിജീവിക്കാനാവുമോ എന്നതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.