മുഖ്യമന്ത്രിക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശം. വിവാദ അഭിമുഖം നല്‍കിയ ഇ.എസ്. ബിജിമോള്‍ക്കെതിരെ തല്‍ക്കാലം നടപടിവേണ്ടെന്നും കൂടുതല്‍ വിശദീകരണം നല്‍കാന്‍ സമയം അനുവദിക്കാനും തീരുമാനമായി. ശനിയാഴ്ച അവസാനിച്ച രണ്ടു ദിവസത്തെ സംസ്ഥാന കൗണ്‍സിലിലാണ് ഇവ സംബന്ധിച്ച ധാരണയായത്.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനാവില്ളെന്ന നിലപാടിന് എതിരെയാണ് രൂക്ഷവിമര്‍ശം ഉയര്‍ന്നത്. വിവരാവകാശ നിയമത്തിന് എതിരായ നിലപാട് ശരിയല്ല. ഇടതുപക്ഷം പോരാടിയാണ് നിയമം രൂപംകൊണ്ടത്. ഇക്കാര്യത്തില്‍ സി.പി.ഐക്കും വലിയ പങ്കുണ്ട്. ഇതില്‍ വെള്ളം ചേര്‍ക്കുന്നത് ഉചിതമല്ല.

മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ. ദാമോദരനെ നിയമിച്ച നടപടി തെറ്റായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് അതു കളങ്കം സൃഷ്ടിച്ചു. തനിക്ക് ഗോഡ്ഫാദര്‍ ഉണ്ടായിരുന്നെങ്കില്‍ മന്ത്രിയാകുമായിരുന്നെന്ന ബിജിമോളുടെ പരാമര്‍ശം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന അഭിപ്രായം ഉയര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.