കോയമ്പത്തൂര്‍: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗ് 15 സീറ്റ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഹൈകമാന്‍ഡ് പ്രതിനിധി ഗുലാംനബി ആസാദ് ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ച് സഖ്യചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍െറ അടുത്ത ദിവസമാണ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എം. കാദര്‍മൊയ്തീന്‍െറ നേതൃത്വത്തില്‍ തമിഴ്നാട് ലീഗ് നേതൃത്വം ഡി.എം.കെ നേതാക്കളെ കണ്ടത്.
കഴിഞ്ഞ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ലീഗ് ഡി.എം.കെ മുന്നണിയിലായിരുന്നു. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷമുള്ള 15 മണ്ഡലങ്ങളുടെ പട്ടിക കരുണാനിധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ എട്ട് സീറ്റുകളെങ്കിലും ലഭിക്കണമെന്നാണ് ലീഗിന്‍െറ പ്രതീക്ഷ. 12 സീറ്റെങ്കിലും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ കൂടിയായ പ്രഫ. കെ.എം. കാദര്‍മൊയ്തീന്‍ പറഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്ന് സീറ്റ് മാത്രമാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.