തെഹ്റാൻ: ലോക രാജ്യങ്ങളുടെയും അന്താരാഷ്ട്ര കായിക സമൂഹത്തിെൻറയും എതിർപ്പ് വകവെക്കാതെ ഗുസ്തി താരം നവീദ് അഫ്കാരിയുടെ (27) വധശിക്ഷ ഇറാൻ നടപ്പാക്കി. 2018ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ, പൊതുമേഖലാ സ്ഥാനത്തിലെ ജീവനക്കാരൻ കൊല്ലപ്പെട്ട കേസിലാണ് അഫ്കാരിക്ക് മരണം വിധിച്ചത്. ഷിറാസിലെ ആദിലാബാദ് ജയിലിൽ ശനിയാഴ്ച പുലർെച്ച വധശിക്ഷ നടപ്പാക്കി.
ശിക്ഷ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ഇതര സംഘടനകളും, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതൊണ് ശിക്ഷ നടപ്പാക്കിയത്. ഇറാെൻറ നടപടിയെ െഎ.ഒ.സി അപലപിച്ചു. ഗ്രീകോ റോമൻ ഗുസ്തിയിൽ ദേശീയ ചാമ്പ്യനായിരുന്നു നവീദ് അഫ്കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.