ഹിന്ദുത്വകക്ഷികളുടെ ‘തിരംഗ യാത്ര’യിലുണ്ടായിരുന്ന ചന്ദൻ ഗുപ്തയെ കൊലപ്പെടുത്തിയതാണ് തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി അരങ്ങേറിയ കൊള്ളക്കും കൊള്ളിവെപ്പിനും കാരണമായി പറഞ്ഞത്. സലീമിെൻറ പിതാവ് ബറകത്തുല്ലയുടെ പക്കൽ കാലങ്ങളായുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് പിടിച്ചെടുത്ത് പൊലീസ് ഇൗ വാദത്തെ ബലപ്പെടുത്താനും നോക്കി. ബറകത്തുല്ലയുെട കാലശേഷം സലീമിെൻറ പേരിലേക്ക് ലൈസൻസ് മാറ്റിയ തോക്കാണിത്.
ചന്ദൻ ഗുപ്ത കൊല്ലപ്പെട്ടതിന് തൊട്ടുപിറകെ ഇന്ത്യാ ടുഡേ ഗ്രൂപ്പിെൻറ ‘ആജ്തക്’ ചാനലിേൻറതടക്കം ചില റിപ്പോർട്ടർമാർ മുസ്ലിംകളാണ് കുഴപ്പത്തിന് കാരണമായതെന്ന റിപ്പോർട്ടുമായി രംഗത്തുവന്നു.
രാഹുൽ ഉപാധ്യായ എന്നൊരാളെ മുസ്ലിംകൾ കൊലപ്പെടുത്തി എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടർ വാർത്ത നൽകിയത് നുണയാണെന്ന് തെളിയിക്കാൻ സാക്ഷാൽ രാഹുൽ ഉപാധ്യായക്ക് വാർത്തസമ്മേളനം വിളിക്കേണ്ടിവന്നു. ടൈംസ് ഒാഫ് ഇന്ത്യ ഗ്രൂപ്പിെൻറ ടൈംസ് നൗ ഇതിെൻറ ചുവടുപിടിച്ചാണ് സലീമിെൻറ വീട്ടിൽനിന്ന് ലൈസൻസുള്ള ആയുധം പിടിച്ചുവെന്ന പൊലീസ് അറിയിപ്പ് ആഘോഷിച്ചത്. എന്നാൽ, പതിവിന് വിപരീതമായി അമർ ഉജാല അടക്കമുള്ള ഹിന്ദി പത്രങ്ങളുടെ റിേപ്പാർട്ടുകൾ വസ്തുതകൾ പ്രസിദ്ധീകരിച്ചതോടെ സംഘ്പരിവാർ കേന്ദ്രങ്ങളുടെ പ്രചാരണം ഏറ്റെടുത്ത റിപ്പോർട്ടർമാർ ഒറ്റപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നുതുടങ്ങുകയും ചെയ്തു. വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ സംഘ്പരിവാർ നേതാക്കളും കാസ്ഗഞ്ച് പൊലീസും ഒരുപോലെ പ്രതിരോധത്തിലായി.
കാസ്ഗഞ്ച് ഗേൾസ് ഇൻറർ കോളജിന് മുന്നിൽ നടന്നുവെന്ന് പൊലീസ് പറഞ്ഞ ചന്ദൻ ഗുപ്തയുടെ കൊലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ കാസ്ഗഞ്ച് പൊലീസ് തന്നെയാണ് ദൃക്സാക്ഷി. എന്നാൽ, ആ റിപ്പോർട്ടിൽ സ്വന്തം നിലക്ക് ആരെങ്കിലും വെടിവെച്ചത് കണ്ടതായി പറയുന്നില്ല. ഇൻറർ കോളജിന് മുന്നിൽ രക്തക്കറയുമില്ല. കവലയിൽ സംഘർഷമുണ്ടായതിനുശേഷം കോളജിനടുത്തേക്ക് ജാഥ വന്നിട്ടുമില്ല. കൊലപാതകം നടന്ന് 10 മണിക്കൂർ കഴിഞ്ഞ് ചന്ദെൻറ പിതാവ് നൽകിയ പരാതിയിൽ തിരംഗ യാത്രയിലുണ്ടായിരുന്ന വിവേക് സലീമാണ് വെടിവെച്ചതെന്ന് ആരോപിച്ചിരുന്നു. ഇതാണ് സലീമിനെ അറസ്റ്റ് ചെയ്യാനുള്ള ന്യായമായി പൊലീസ് പറഞ്ഞത്.
എന്നാൽ, നഗരത്തിൽ സംഘർഷം നടക്കുന്ന സമയത്ത് ഇതൊന്നുമറിയാതെ സലീം ഹൽക റോഡിലെ മെഹ്ദി ഹസൻ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പെങ്കടുക്കുന്നതിെൻറ ഫോേട്ടാ സ്കൂൾ അധികൃതർ കാണിച്ചുതന്നു. ഇത് പൊലീസിനെതിരെ ശക്തമായ തെളിവായി മാറിയിരിക്കുകയാണ്. സലീമിന് പുറമെ തബ്ലീഗ് ജമാഅത്തിെൻറ ജമാഅത്തിനായി മാസങ്ങൾക്കുമുമ്പ് കാസ്ഗഞ്ചിൽനിന്ന് പോയ സലീമിെൻറ ഇളയ സേഹാദരൻ നസീമിനെയും മറ്റൊരു സഹോദരൻ വസീമിനെയും പൊലീസ് കൊലപാതകത്തിലെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് എം.െടക് ചെയ്തയാളാണ് നസീം. സലീമിനെയും കുടുംബത്തെയുംകുറിച്ച് നല്ലതല്ലാത്ത വാക്കുകൾ നഗരത്തിലെ ഒരു ഹിന്ദു വ്യാപാരിക്കും പറയാനില്ലെന്നതാണ് കൗതുകകരം.
എന്നാൽ, തിരംഗ യാത്ര പുറപ്പെട്ട പ്രഭു പാർക്കിൽനിന്ന് വീർ അബ്ദുൽ ഹമീദ് ചൗക്ക് വരെ നടത്തിയ സന്ദർശനത്തിൽനിന്ന് ലഭിച്ച വിവരങ്ങളും മൊഴികളും സംഭവത്തിെൻറ മെറ്റാരു ചിത്രമാണ് നൽകുന്നത്. രാവിലെ 7.30ന് പ്രഭു പാർക്കിൽനിന്ന് മൂന്നും നാലും പേർ ഇരുന്ന 70ലേറെ ൈബക്കുകളുമായി തിരംഗ യാത്ര പുറപ്പെടുന്നത് ആകാശത്തേക്ക് വെടിയുതിർത്താണ്. പരസ്യമായി തോക്കേന്തിയ ഹിന്ദുത്വ പ്രവർത്തകർ വഴിയിലുടനീളം ആകാശത്തേക്ക് വെടിയുതിർത്തു കൊണ്ടിരുന്നു. തിരംഗ യാത്രക്ക് മുൻപ് ചന്ദൻ ഗുപ്ത എടുത്ത ഒരു സെൽഫി ചിത്രത്തിൽ തോക്കേന്തി പിന്തിരിഞ്ഞുനിൽക്കുന്ന ഒരാളുണ്ട്.
പിന്നീട് തിരംഗ യാത്രക്കിടെ ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറ് നടന്ന ബൽറാം ചൗക്കിൽ, ചന്ദൻ ഗുപ്തക്കുനേരെ വെടിയുതിർക്കുന്നത് സെൽഫിയിൽ തോക്കേന്തി നിൽക്കുന്നയാളാണെന്ന് തോന്നിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യവുമുണ്ട്. ഇൗ രണ്ടു ചിത്രങ്ങളും പൊലീസ് തിരക്കഥക്ക് വിരുദ്ധമായി സംസാരിക്കുന്ന തെളിവുകളാണ്. സലീമിെൻറ വീട്ടിലെ ലൈസൻസുള്ള തോക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് കാസ്ഗഞ്ചിൽ വ്യാപകമായി പ്രചരിച്ച തിരംഗ യാത്രയിലെ ഫോേട്ടാകളിലും വിഡിയോകളിലും തോക്കേന്തിനടന്നവരെ ചോദ്യം ചെയ്യുകയോ ലൈസൻസുകളില്ലാത്ത ആ തോക്കുകൾ പിടികൂടുകയോ ചെയ്തിട്ടില്ല. അതേക്കുറിച്ച ചോദ്യത്തിനും കാസ്ഗഞ്ച് പൊലീസിന് ഉത്തരമില്ല.
(തുടരും) നാളെ: മുേമ്പ ആസൂത്രണം ചെയ്ത വർഗീയ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.