പാതിയിൽ മറഞ്ഞ ‘ഉദയ’ചന്ദ്രൻ

ഉദയരവി ചന്ദ്രികപോലെ സംഗീത നഭസ്സിൽ അനേകായിരം ഇൗണങ്ങളുടെ സാന്ദ്രശോണപടത്തിലേക്ക് ഹൃദയങ്ങളെ തൊടുന്ന കിരണാവലിയായി ഉണർന്നുലഞ്ഞ ബാലഭാസ്കർ എന്ന വയലിൻ പ്രതിഭ യുവതയുടെ ഹരമായിത്തീർന്നത് രണ്ടു പതിറ്റാണ്ടു മുമ്പാണ്. കൗമാരം കടക്കുംമുേമ്പ ഹൃദയസംഗീതം മീട്ടുന്ന വയലിൻ തോളത്തു ചാരി ഭാസ്കർ വേദികളിൽനിന്ന് വേദികളിലേക്ക് പ്രയാണം തുടങ്ങിയതാണ്. സ്കൂൾകാലം മുതൽ തിരുവനന്തപുരത്ത് ബാലഭാസ്കർ പ്രതിഭയായി അറിയപ്പെട്ടുതുടങ്ങി. അമ്മാവനും അനേകരുടെ സംഗീത ഗുരുവുമായ ബി. ശശികുമാറിെൻറ ശിഷ്യത്വത്തിലാണ് ബാലഭാസ്കർ ചിട്ടയായ സംഗീതം സപര്യയാക്കിയത്.

Full View

യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ ചോദ്യംചെയ്യപ്പെടാത്ത പ്രതിഭ. കർണാടക സംഗീതത്തിൽ ഇരുത്തംവന്ന കലാകാരനായി അന്നേ അറിയപ്പെട്ട ബാല, വെസ്റ്റേൺ സംഗീതവും വശമാക്കി. ഫ്യൂഷൻ സംഗീതം കേരളത്തിലേക്ക് കടന്നുവന്ന കാലത്തുതന്നെ ബാല അതിെൻറ മുൻനിരയിലുണ്ടായിരുന്നു. പതിനേഴാം വയസ്സിൽ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതോടെ ആ രംഗത്ത് മലയാളം കണ്ട ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകനുമായി ബാലഭാസ്കർ. അത്ര തിരക്കിട്ടല്ലെങ്കിലും ഇടക്കിടെയായി നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു; ഒപ്പം ആൽബങ്ങളും. ‘നിനക്കായി, ആദ്യമായി’ തുടങ്ങിയ സംഗീത ആൽബങ്ങൾ ഇന്നും യുവാക്കളുടെ ചുണ്ടുകളിൽ നിറയുന്നവയാണ്.

ഇന്ത്യൻ സംഗീതത്തിലെ പ്രതിഭകളായ സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക് റാം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഫസൽ ഖുറേഷി തുടങ്ങിയവരുമായും ലൂയി ബാംഗ്സിനെപ്പോലെയുള്ള പാശ്ചാത്യ പ്രതിഭകളുമായും ചേർന്ന് അനേകം വേദികളിൽ ബാലഭാസ്കർ ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു. ഇലക്ട്രിക് വയലിെൻറ ശബ്ദവിന്യാസത്തിൽ കർണാടക സംഗീതം വായിച്ചും ബാല വിസ്മയിപ്പിച്ചു. ഗുരുവായ ബി. ശശികുമാറിനൊപ്പം കർണാട്ടിക് വയലിൻ ഡ്യുയോ സംഗീതപ്രേമികൾക്ക് പ്രിയപ്പെട്ടതായിരുന്നു.

യൗവനം വിട്ടുമാറാത്ത നുണക്കുഴിയോടെ ചിരിക്കുന്ന ബാലഭാസ്കറിെൻറ തേജസ്സാർന്ന മുഖം കേരളത്തിെൻറ ഇന്നത്തെ പ്രഭാതത്തിൽ ആകാശത്തുദിച്ച ബാലസൂര്യനിൽ കരിനിഴൽ പടർത്തി. ആ മനസ്സിൽ വിവാഹശേഷം 16 വർഷം നീറിയ ദുഃഖത്തിൽനിന്നു പിറന്ന പൊന്നോമന യാത്രയായതുപോലുമറിയാതെ ഇൗ യുവപ്രതിഭയുടെ യാത്ര മലയാളത്തിെൻറ നിത്യദുഃഖമാകുന്നു.

Tags:    
News Summary - story about balabhaskar -open forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.