ഒരാഴ്ചയായി നാടും വീടും മുക്കിയ വെള്ളം കുട്ടനാട്ടിൽ ഇറങ്ങിത്തുടങ്ങി. വീടുകൾ വെള്ളെക്കട്ടിൽനിന്നു തലയുയർത്തുന്നു. രണ്ടാൾപൊക്കത്തിൽ നിറഞ്ഞ വെള്ളം രണ്ടടി കുറഞ്ഞു. വീടുകൾ താമസയോഗ്യമാകാൻ ഇനിയും വൈകും. ചളിക്കെട്ടാണ് വീടകങ്ങളിൽ. വാതിലുകളും ജനലുകളും കുതിർന്ന് ദ്രവിച്ച നിലയിലാണ്. വൈദ്യുതി ഉപകരണങ്ങളെല്ലാം നശിച്ചു. കൃഷിനാശത്തിെൻറ കണക്ക് മാത്രമാണ് പുറത്തുവരുന്നത്. വീടുകൾക്കും വസ്തുവകകൾക്കുമുണ്ടായ നാശം കണക്കാക്കിയാൽ കോടികൾ പലത് വരും.
‘‘മക്കളുടെ പുസ്തകങ്ങൾ മുഴുവൻ ഒഴുകിപ്പോയി. സ്വർണം ഉൾപ്പെടെയുള്ളവ കാണാനില്ല. ഇട്ട കുപ്പായങ്ങളല്ലാതെ ഉടുത്തുമാറാൻപോലും ൈകയിലൊന്നുമില്ല’’ -ഉമ്പിക്കാരം വീട്ടിൽ കുഞ്ഞുമോൾ വിതുമ്പലടക്കി പറഞ്ഞു.
വെള്ളം കയറിയ വീട്ടിൽ കട്ടകൾ ഉയരത്തിൽ അടുക്കിവെച്ച് കട്ടിൽ പൊക്കിവെച്ച് അതിലാണ് മങ്കൊമ്പ് ഒന്നാംകര പുത്തൻചിറ തങ്കമ്മ (91) കിടന്നിരുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലർെച്ച അവർ വിടപറഞ്ഞു. വീട്ടുമുറ്റത്ത് തന്നെ അമ്മയെ സംസ്കരിക്കണമെന്നായിരുന്നു മക്കളുടെ ആഗ്രഹം. കലക്ടർ ഇടപെട്ട് ഉച്ചയോടെ ആംബുലൻസ് വരുത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിച്ചു. മൃതദേഹം ഇപ്പോഴും അവിടെത്തന്നെ.
കുട്ടനാട്ടുകാരെ ഏറെ ദുഃഖത്തിലാഴ്ത്തിയത് എയ്ഞ്ചലിെൻറ മരണമായിരുന്നു. പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിെൻറ രണ്ടര വയസ്സുകാരി എയ്ഞ്ചൽ മുറ്റത്തെ വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. സംസ്കാരത്തിന് കിലോമീറ്ററുകൾ അകലെയുള്ള പള്ളിയിലേക്ക് മൃതദേഹം നീന്തി ചുമന്നുകൊണ്ടുപോയത് നൊമ്പരക്കാഴ്ചയാണ്. ഇൗ ദിവസങ്ങളിൽ പൊലിഞ്ഞ മിക്കവരും വിവിധ ആശുപത്രി മോർച്ചറികളിൽ ബന്ധുക്കളുടെ അന്ത്യചുംബനം ഏറ്റുവാങ്ങാൻ മരവിച്ചിരിപ്പുണ്ട്. തപാൽ ഉരുപ്പടികൾ വിതരണം െചയ്യാനാകാതെ കുമിഞ്ഞുകൂടിയതായി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 21 പോസ്റ്റ് ഒാഫിസുകളിലെ തപാൽ ഉരുപ്പടികൾ കൂട്ടിയിട്ടിരിക്കുകയാണ്. ഹാൾടിക്കറ്റുകൾ അടക്കം ഇതിലുണ്ട്. ജൂലൈ 19 വരെ കുട്ടനാട്ടിൽ 225 കോടിയുടെ കൃഷിനാശം സംഭവിച്ചതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നു. കർഷകരുടെ കണക്കുപ്രകാരം ഇതിലും ഏറെയാണ് നഷ്ടം.
കുട്ടനാട്ടുകാരെ നഗരവുമായി കരമാർഗം ബന്ധിപ്പിക്കുന്നതിൽ പ്രധാനമാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. മടവീഴ്ചയിൽ ആദ്യം തകർന്നത് എ.സി റോഡാണ്. ഒരാഴ്ച ഗതാഗതം പൂർണമായും നിലച്ചു. പലയിടത്തും േറാഡ് തന്നെ ഇല്ലാതായി. അടിത്തറ ബലെപ്പടുത്തി ഉയർത്തി നിർമിക്കണമെന്നാണ് നാഷനൽ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് റിസർച് സെൻറർ (നാറ്റ്പാക്) ഗവേഷക ഡോ. ബി.ജി. ശ്രീദേവി പറയുന്നത്.
വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് ആലപ്പുഴ. കടലും കായലും കാണാൻ ആയിരങ്ങളാണ് വരുന്നത്. 10,000ത്തിലധികം വഞ്ചിവീടുകളുണ്ട്. ഒരാഴ്ചയായി ഒന്നും പ്രവർത്തിക്കുന്നില്ല. ടൂറിസവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ആളനക്കമില്ലാതെ. നിരവധി റിസോർട്ടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. ലക്ഷങ്ങളുടേതാണ് നാശനഷ്ടം. വഞ്ചിവീട്ടിലെ ജീവനക്കാർ പണിയില്ലാതെ ദുരിതത്തിലായി. കടലേറ്റത്തിൽ ആലപ്പുഴ മാലിന്യതീരമായി.
പരിസ്ഥിതി, ജീവിത പ്രശ്നങ്ങൾക്ക് പരിഹാരമായാണ് 2008ൽ കുട്ടനാട് പാക്കേജ് സമർപ്പിച്ചത്. നെല്ലറയുടെ ഉള്ളറിഞ്ഞ പദ്ധതി. നടത്തിപ്പിലെ െകടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ ഇടപെടലും കൂടിയായപ്പോൾ ഒന്നാംഘട്ടം പരാജയമായി. യു.പി.എ സർക്കാർ 2137.75 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ എത്ര രൂപ വിനിയോഗിച്ചുവെന്നത് അജ്ഞാതം. മൂന്നിലൊന്നുപോലും ചെലവഴിച്ചില്ല. കായലും കൃഷിയിടങ്ങളും കൈയേറി റിസോർട്ട് മാഫിയ കുട്ടനാടിനെ ഞെരുക്കുകയാണ്. സംഭവിച്ചതിനേക്കാൾ വലിയ പ്രകൃതി ദുരിതം ഇനിയും കാത്തിരിക്കുന്നുവെന്ന് കൈയേറ്റവും നിർമാണങ്ങളും കണ്ടാൽ ബോധ്യമാകും.
കനത്ത ആഘാതം; തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടം
പി.എസ്. താജുദ്ദീൻ
കോട്ടയത്തെ കനത്ത മഴയും വെള്ളപ്പൊക്കവും കാർഷികമേഖലയിൽ വരുത്തിയത് കനത്ത ആഘാതം. ഇതിൽനിന്ന് മോചനം നേടാൻ മാസങ്ങൾ വേണ്ടിവരും. ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം, മുളക്കുളം, കടുത്തുരുത്തി, കല്ലറ, തലയാഴം, വെച്ചൂർ, ഉദയനാപുരം, ടി.വി പുരം, മറവന്തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂര്‍ പ്രദേശങ്ങളിലെ ഏക്കറു കണക്കിന് നെല്‍കൃഷിയാണ് നശിച്ചത്. ഏക്കറിന് 20,000 - 25,000 രൂപ വായ്പയെടുത്തവർക്കാണ് കനത്ത നഷ്ടം. 45 പാടശേഖരങ്ങൾ മടവീണ് നശിച്ചു.
ജില്ലയിൽ 5900 ഹെക്ടർ നെൽകൃഷിയിൽ 4000 ഹെക്ടർ നശിച്ചു. വെള്ളത്തിലായ 1900 ഹെക്ടറിെൻറ കണക്കെടുക്കാനുണ്ട്. ഇതുകൂടി കണക്കാക്കിയാൽ 50 കോടി വരും നഷ്ടം. 248 വീട് തകർന്നതിന് 63 ലക്ഷവും റോഡുകൾ തകർന്നതിന് ആറു കോടിയും കെ.എസ്.ഇ.ബിക്ക് 90 ലക്ഷവും ജലസേചന വകുപ്പിന് രണ്ടുകോടിയും മൃഗസംരക്ഷണ വകുപ്പിന് 1.3 കോടിയും നഷ്ടമുണ്ടായി.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളംകയറി കെ.എസ്.ആർ.ടി.സി സർവിസ് നിലച്ചിട്ട് ഒമ്പതു ദിവസമായി. രണ്ടുമണിക്കൂർ ഇടവിട്ട് ബോട്ട് സർവിസാണ് ഇപ്പോഴും ആശ്രയം. ദിേനന മൂന്നുലക്ഷം രുപയുടെ വരുമാന നഷ്ടമുണ്ട്. മഴക്കെടുതിയുടെ ആദ്യദിനങ്ങളിൽ പാലാ, ഇൗരാറ്റുപേട്ട ഡിപ്പോകളിൽനിന്നുള്ള സർവിസ് മുടങ്ങിയിരുന്നു.
മഴയിൽ കുതിർന്നത്
ജില്ലയിലെ വ്യാപാരമേഖലക്ക് ഒരുകോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹോട്ടൽ കച്ചവടം പകുതിയായി. കച്ചവടസ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകൾ, ബില്ലിങ് യന്ത്രങ്ങൾ എന്നിവ വെള്ളം കയറി നശിച്ചിട്ടുണ്ട്. നിർമാണമേഖല സ്തംഭിച്ചതോടെ പട്ടിണിയിലായത് ഒന്നരലക്ഷം തൊഴിലാളി കുടുംബങ്ങൾ. ഇതിൽ 30 ശതമാനം ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ചത്തെ കൂലിയിനത്തിൽ മാത്രം നഷ്ടം 5.5 കോടിയോളം വരും. വെള്ളം കയറി കുമരകത്തെ റിസോർട്ടുകൾ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. കായൽയാത്ര ആസ്വദിക്കാൻ എത്തിയവർ മഴയിൽ പുറത്തിറങ്ങാനാവാതെ കുഴങ്ങി. ഡിസംബർവരെ നൂറുകണക്കിന് പേർ വരവ് റദ്ദാക്കി. 80 ശതമാനം സഞ്ചാരികൾ കുറഞ്ഞതോടെ ഹോട്ടലുകൾ, ഹൗസ്ബോട്ടുകൾ, ശിക്കാരി വള്ളങ്ങൾ എന്നിവയുടെ പ്രവർത്തനം നിലച്ചു. തൊഴുത്തുകളിൽ വെള്ളം കയറിയതോടെ 40 കന്നുകാലികൾ ചത്തു. 66 കാലിത്തൊഴുത്തുകൾ തകർന്നു. 30 ടൺ വയ്ക്കോലും 18 ടൺ കാലിത്തീറ്റയും ഒലിച്ചുപോയി. കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലും തിരുവാർപ്പ്, തിരുവാതുക്കൽ ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലകളിലുമാണ് നാശം കൂടുതൽ. ക്ഷീരസംഘം വഴിയുള്ള പാൽവിതരണം നിലച്ചു. പ്രതിദിന പാൽ സംഭരണത്തിൽ 10,000 ലിറ്റർ കുറഞ്ഞു.
●അവസാനിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.