അലീഗഢിൽനിന്ന് 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് റിപ്പബ്ലിക് ദിനാചരണം വർഗീയ കലാപമാക്കി മാറ്റിയ കാസ്ഗഞ്ചിലെത്തിയത്. വെടിവെപ്പും തീവെപ്പും കൊള്ളയും നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് കോടതിയിൽ പോയി എഫ്.െഎ.ആറുകൾ ശേഖരിച്ചശേഷം ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആർ.പി. സിങ്ങിനെ കാണാൻ ചെന്നു. തൊട്ടടുത്ത മുറിയിൽ റിട്ട. െഎ.പി.എസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് മുൻ െഎ.ജിയുമായ എസ്.ആർ. ദാരാപുരിയുടെ നേതൃത്വത്തിൽ അലഹബാദ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അസദ് ഹയാത്ത്, ഡൽഹി സർവകലാശാല അധ്യാപിക ബേനാജ്യോത്സ്ന, മൊഹിത് പാണ്ഡെ (ജെ.എൻ.യു), ‘യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്’ ആക്ടിവിസ്റ്റുകളായ നദീം ഖാൻ, ഖാലിദ് സൈഫി, ഷാരിഖ് ഹുസൈൻ എന്നിവരടങ്ങുന്ന സംഘം ഒരു മണിക്കൂറിലേറെയായി കാത്തിരിക്കുകയാണെന്നറിഞ്ഞിട്ടും ആർ.പി. സിങ് കൂടിക്കാഴ്ചക്ക് തയാറായില്ല. നദീം ഖാൻ സ്റ്റേഷനിൽ നിന്നുതന്നെ ഫേസ്ബുക്ക് ലൈവ് നൽകിയതോടെ ആർ.പി. സിങ് ഒാടിയെത്തി.
പാകിസ്താനോട് ഏറ്റുമുട്ടി മാതൃരാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച പരംവീർ അബ്ദുൽ ഹമീദിെൻറ പേരിലുള്ള ചൗക്കിൽ ദേശീയ പതാക ഉയർത്തുന്നവരോട് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ പാകിസ്താൻ മുർദാബാദ് വിളിക്കണമെന്നും വന്ദേമാതരം ചൊല്ലണമെന്നും, അല്ലെങ്കിൽ ഖബർസ്ഥാനിൽ പോകേണ്ടിവരുമെന്നും പറഞ്ഞ് ഹിന്ദുത്വ പ്രവർത്തകർ ‘തിരംഗ യാത്ര’യുമായി വന്നുണ്ടാക്കിയ സംഘർഷം ഒരു ജീവനെടുക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും ചാമ്പലാക്കുകയും ചെയ്ത് ഒരാഴ്ച കഴിഞ്ഞെങ്കിലും ഒരുവിഭാഗത്തിെൻറ പരാതികൾ കേസ് രജിസ്റ്റർ ചെയ്യാതെ മാറ്റിവെച്ചിരിക്കുകയാണ്. ചാമ്പലായ 30ഒാളം കടകൾക്കും വെവ്വേറെ തീവെപ്പ് കേസുകൾ രജിസ്റ്റർ ചെയ്യണമെന്നിരിക്കെ, ഇക്കാര്യത്തിൽ എത്ര എഫ്.െഎ.ആറുകളായെന്ന് ചോദിച്ചപ്പോൾ സിങ്ങിന് മറുപടിയില്ല. കീഴുേദ്യാഗസ്ഥരെ വിളിച്ചുവരുത്തി പരതിയിട്ടും കേസിെൻറ എണ്ണം അര ഡസൻ തികഞ്ഞില്ല.
ലഭിച്ച പരാതികളിലെല്ലാം കേസ് രജിസ്റ്റർ ചെയ്തെന്നും തങ്ങളുടെ പക്കൽ പരാതികളൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ, ചാമ്പലായ ഏറ്റവും വലിയ ഫൂട്ട്വെയർ ഷോറൂമിെൻറ ഉടമ മൻസൂർ അഹ്മദ് ഷെർവാനിയുെട പരാതിയുടെ പകർപ്പ് മുൻ െഎ.ജി ദാരാപുരി സ്റ്റേഷൻ ഒാഫിസർക്കുനേരെ നീട്ടി. പക്ഷേ, ഇതിന് മറുപടിയുണ്ടായില്ല.
‘തിരംഗ യാത്ര’യിലുണ്ടായിരുന്ന ചന്ദൻ ഗുപ്ത വെടിയേറ്റു മരിച്ചതിന് അറസ്റ്റിലായ സലീമിെൻറ വീട്ടിൽ െപാലീസുകാർ കവർച്ച നടത്തിയത് ആദ്യം നിഷേധിച്ച ഉദ്യോഗസ്ഥൻ, ഇതിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായെന്ന് ദാരാപുരി പറഞ്ഞതോടെ നിശ്ശബ്ദനായി. ചന്ദൻ ഗുപ്തയുടെ കൊലപാതക സമയത്ത് വീട്ടിലില്ലാതിരുന്ന സലീമിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിലെ സാംഗത്യവും ദാരാപുരി ചോദ്യംചെയ്തു. സലീമിെൻറ വീടിെൻറ ബാൽക്കണിയിൽനിന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് മാധ്യമങ്ങേളാട് പറഞ്ഞത്. ഇരുവിഭാഗങ്ങളും കല്ലേറ് നടന്ന കവലയിൽനിന്ന് 300 മീറ്റർ അകലെയാണ് വീട്. പൊലീസ് പിടിച്ചെടുത്ത ആയുധംകൊണ്ട് വെടിവെച്ചാൽ അതിെൻറ പകുതി ദൂരം പോലുമെത്തില്ല. മാത്രമല്ല, മുകളിൽനിന്ന് വെടിവെച്ചാൽ വെടിയുണ്ട കുത്തനെ താഴോട്ടുപോകുകയാണ് വേണ്ടത്. എന്നാൽ, ഇടതുകൈ തുളഞ്ഞ് വിലങ്ങനെ നെഞ്ചിെൻറ ഭാഗത്തേക്ക് തിരശ്ചീനമായാണ് പോയതെന്ന് തെളിഞ്ഞിട്ടുണ്ട്. സലീമിെൻറ വീടിന് മുന്നിൽ തിരംഗ യാത്രയെത്തിയപ്പോൾ വെടിവെച്ചെന്ന് സങ്കൽപിച്ചാലും, ജാഥ കടന്നുപോകുന്ന റോഡിെൻറ വലതുഭാഗത്തെ വീട്ടിൽനിന്ന് നേരെ വിപരീത ഭാഗത്തുള്ള ഇടതുകൈക്ക് എങ്ങെന വെടിവെക്കാൻ കഴിയുമെന്ന മുൻ െഎ.പി.എസ് ഒാഫിസറുടെ ചോദ്യത്തിനും അറസ്റ്റ് ചെയ്തവർക്ക് ഉത്തരം നൽകാനായില്ല.
2014ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുസഫർനഗർ കലാപമുണ്ടാക്കി യു.പി തൂത്തുവാരിയ ബി.ജെ.പി, ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് 1992ലുണ്ടായ സംഘർഷമൊഴിച്ചാൽ വർഗീയ കലാപത്തിെൻറ മുൻ അനുഭവങ്ങളൊന്നുമില്ലാത്ത കാസ്ഗഞ്ചിൽ അതേ പരീക്ഷണമാണ് അടുത്ത പൊതുതെരെഞ്ഞടുപ്പിനുവേണ്ടി നടത്തിയതെന്നാണ് സഹാറൻപുരിൽ ജനിച്ചുവളർന്നയാളും വസ്തുതാന്വേഷണ സംഘാംഗവുമായ തെഹൽക മുൻ എഡിറ്റർ അമിത് സെൻ ഗുപ്ത പറഞ്ഞത്. ഹിന്ദുത്വ സംഘടനകളിലുള്ളവർ ചേർന്ന് കാസ്ഗഞ്ചിൽ പുതുതായുണ്ടാക്കിയ സങ്കൽപ് ഫൗണ്ടേഷെൻറ പേരിൽ സംഘടിപ്പിച്ച തിരങ്ക യാത്രയിൽ ഭൂരിഭാഗവും എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകരായിരുന്നു. ബി.ജെ.പി എം.എൽ.എ ശാന്തനു ചൗധരി പ്രകോപന പ്രസംഗവുമായി കലാപം ആളിക്കത്തിച്ചു.
പകുതിയിലേറെ മുസ്ലിംകൾ അറസ്റ്റും അക്രമവും ഭയന്ന് പലായനം ചെയ്യുകയും പരാതി നൽകാൻ സ്റ്റേഷനിൽ പോകാൻ ഭയപ്പെടുകയും ചെയ്യുേമ്പാഴും ചിലരെങ്കിലും നൽകിയ പരാതികളിൽ കേസെടുക്കാൻ യോഗി ആദിത്യനാഥിെൻറ പൊലീസ് തയാറാകുന്നില്ല. ചാമ്പലായ കടകളിലൊന്നുപോലും ഹിന്ദു സമുദായത്തിേൻറതല്ലെന്നും രണ്ട് പള്ളികൾക്ക് തീവെച്ചിട്ടും ഒരു േക്ഷത്രത്തിനും പോറലേറ്റില്ലെന്നും പറയുന്നത് 45 വർഷമായി ഷെർവാനിയുടെ ഷോറൂമിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന മുന്നാലാൽ. ഷെർവാനിയുടെ കടക്ക് തീവെച്ച വിവരം അറിയിച്ചതും ഇൗ ഹിന്ദു സുഹൃത്താണ്. കലാപശേഷവും ധ്രുവീകരണ അജണ്ടകളിൽ വീണുപോകാത്ത നിരവധി ഹിന്ദു സമുദായാംഗങ്ങളെ കാസ്ഗഞ്ചിൽ കണ്ടു. മുസഫർനഗറിനെ കാസ്ഗഞ്ചിൽനിന്ന് വ്യത്യസ്തമാക്കുന്നതും ഇതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.