അധികാരത്തിെൻറ ഇടനാഴിയും അന്തഃപുരവും അറിയാത്ത, ഭരണത്തിെൻറ േവദപുസ്തകം വായിക്ക ാത്ത വെറുമൊരു സാധാരണക്കാരനുമുന്നിൽ സംശയങ്ങൾ കുമിഞ്ഞു കൂടുകയാണ്. ലോകത്തെ ഏറ്റ വും വലിയ ജനാധിപത്യരാജ്യത്തെ വിലപിടിപ്പുള്ള വോട്ടർക്ക് ഇൗ തെരഞ്ഞെടുപ്പു കാലത്ത് ച ിലത് ചോദിക്കാതെ വയ്യ.
രാജ്യവഞ്ചനക്ക് റിസർവ് ബാങ്കും
വ്യോമസേനയും പ്രധാന മന്ത്രിയും
ഒത്തുവെന്നോ?
പ്രമുഖ നിയമജ്ഞനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പാ ർട്ടി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തി. ഒളികാമറ സംഭാഷണങ്ങളുടെ വിഡിയോ ടേപ്പ് പ്ര ദർശിപ്പിച്ചു. നോട്ട് അസാധുവാക്കിയതിനൊപ്പം കൊടിയ തട്ടിപ്പും സർക്കാർ നടത്തിയെന്നാണ് അദ്ദേഹം ആരോപിച്ചത്. ടേപ്പിലെ സംഭാഷണവും സിബലിെൻറ വിശദീകരണവും അനുസരിച്ചാണെങ്കിൽ, അസാധുവാക്കിയ ഇനത്തിൽപെട്ട മൂന്നു ലക്ഷം കോടി രൂപയുടെ വ്യാജ കറൻസി നോട്ടുകൾ സർക്കാർ വിദേശത്ത് അച്ചടിച്ചു. അത് വ്യോമസേനാ വിമാനത്തിൽ ഡൽഹിക്കടുത്ത ഹിൻഡൻ വിമാനത്താവളത്തിൽ എത്തിച്ചു. എന്നിട്ട് റിസർവ് ബാങ്കിൽ കൊടുത്ത് മാറ്റിയെടുത്തു. റോ, പ്രധാനമന്ത്രിയുടെ ഒാഫിസ് എന്നിവയെല്ലാം തട്ടിപ്പിനു പിന്നിലുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് കപിൽ സിബൽ ആവശ്യപ്പെട്ടത്. ഇത്രയും ഭീകരമായി രാജ്യത്തെ വഞ്ചിക്കാൻ ഭരിക്കുന്നവരും വ്യോമസേനയും റിസർവ് ബാങ്കും വിദേശത്തെ അച്ചടിശാലയുമെല്ലാം ഒത്തുകളിച്ചുവെന്നോ? ഉത്തരവാദപ്പെട്ട ഒരു പാർട്ടിയും അതിെൻറ പ്രമുഖ നേതാവും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞു. ഒരനക്കവും എവിടെനിന്നുമില്ല. തെറ്റായ ആരോപണമാണെങ്കിൽ, ഏതു കപിൽ സിബലായാലും നടപടി വേണ്ടേ? കുറ്റക്കാർ അഴിക്കുള്ളിലാകാതെ സർക്കാ
റോ പ്രതിപക്ഷമോ അടങ്ങാവുന്ന കേസാണോ ഇത്?
രാഷ്ട്രപതി ഭവനും ‘വൃത്തത്തിൽ’?
സൈനികനേട്ടം വോട്ടുലാഭത്തിന് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി ആദിത്യനാഥും അടക്കമുള്ളവർ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പു കമീഷന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണ്. അതിന്മേൽ തുടർനടപടികളായിട്ടില്ല. സൈനികനേട്ടം വോട്ടുലാഭത്തിന് ദുരുപയോഗിക്കുന്നതു തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കര, നാവിക, വ്യോമ സേനകളുടെ മേധാവി സ്ഥാനത്തിരുന്ന എട്ടു പേർ അടക്കം, ഉന്നത പദവികൾ വഹിച്ച് വിരമിച്ച 156 പേർ രാഷ്്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചതായി പറയുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നു. രണ്ടു മൂന്ന് മുൻ സേനാമേധാവികൾ അതിൽ ഒപ്പുവെച്ചിട്ടില്ലെന്ന് പറയുന്നു. ബാക്കി 153 പേരിൽ നിന്ന് വിരുദ്ധമായ ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാൽ, അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് രാഷ്്ട്രപതിഭവൻ ‘വൃത്തങ്ങൾ‘ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു. പ്രതിഷേധവും കത്തും യാഥാർഥ്യമാണെന്ന് പല മുൻമേധാവികളും വ്യക്തമാക്കി. പക്ഷേ, രണ്ടോ മൂന്നോ പേരുടെ നിഷേധത്തിെൻറ ബലത്തിൽ കത്ത് വ്യാജമാണെന്ന് സ്ഥാപിക്കാൻ രംഗത്തുവന്നത് പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ്. യഥാർഥത്തിൽ സർക്കാറോ രാഷ്ട്രപതിഭവനോ അതിെൻറ ഉത്തരവാദിത്തം ശരിയായ വിധം നിർവഹിച്ചോ? ഇല്ലെങ്കിൽ, എന്തുകൊണ്ടാണ്? പ്രഥമപൗരെൻറ ഒൗദ്യോഗിക കാര്യാലയത്തെക്കൂടി മോശമാക്കി ഇത്രയും സുപ്രധാനമായൊരു കത്തിെൻറ കാര്യത്തിൽ ഒളിച്ചുകളിക്കാവുന്ന സ്ഥിതിയിലേക്ക് നമ്മുടെ രാജ്യം എത്തിയെന്നോ?
ഗവർണർ ചട്ടംലംഘിച്ചാൽ ?
ഗവർണർക്ക് കക്ഷിരാഷ്്ട്രീയം പാടില്ല. അതിനിടയിലാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും വീണ്ടും അധികാരത്തിൽ വരാൻപാകത്തിൽ വോട്ടു ചെയ്യണമെന്ന് രാജസ്ഥാൻ ഗവർണർ കല്യാൺസിങ് പരസ്യമായി ആവശ്യപ്പെട്ടത്. അതിെൻറ വിഡിയോ തെളിവുകൾ പരിശോധിച്ച തെരഞ്ഞെടുപ്പു കമീഷൻ, ഗവർണർ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തി. പെരുമാറ്റച്ചട്ടം ലംഘിച്ച വിവരം തെരഞ്ഞെടുപ്പു കമീഷൻ രാഷ്്ട്രപതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇത്രയുമൊക്കെയായാൽ ഗവർണർ സ്വമേധയാ രാജിവെക്കേണ്ടതാണ്. രാജി വെച്ചില്ലെങ്കിൽ, അതിന് അദ്ദേഹത്തെ ഉപദേശിക്കാനോ മറ്റു തുടർനടപടികൾ സ്വീകരിക്കാനോ രാഷ്്ട്രപതി ബാധ്യസ്ഥനാണ്. കമീഷെൻറ കത്ത് സർക്കാറിെൻറ പരിഗണനക്ക് രാഷ്്ട്രപതി അയച്ചുവെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം. അതിന്മേൽ സർക്കാർ ഒന്നും ചെയ്തതായി വിവരമില്ല. ഇതു കണ്ടിരിക്കാൻ ഭരണഘടനയുടെ കാവലാളായ രാഷ്്ട്രപതിക്ക് കഴിയുമോ?
തെരഞ്ഞെടുപ്പ് കമീഷൻ
എന്താണിങ്ങനെ?
സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പു നടത്താൻ ഉത്തരവാദിത്തമുള്ള ഭരണഘടനസ്ഥാപനമാണ് തെരഞ്ഞെടുപ്പു കമീഷൻ. സൈന്യത്തെയും സമുദായങ്ങളെയും പ്രചാരണത്തിലേക്ക് വലിച്ചിഴച്ച് വോട്ടുലാഭം ഉണ്ടാക്കാൻ പ്രധാനമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മത്സരിച്ച് പെരുമാറ്റച്ചട്ടം ലംഘിക്കുേമ്പാൾ എന്തു നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷനു കഴിയുന്നു? ബാലാകോട്ട്, പുൽവാമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കന്നിവോട്ട് സൈനികർക്ക് സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി പ്രസംഗിക്കുന്നു. വോട്ടു തന്നില്ലെങ്കിൽ മുസ്ലിംകൾക്ക് തൊഴിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി താക്കീതിെൻറ സ്വരത്തിൽ സംസാരിക്കുന്നു. സ്വന്തം വിദ്യാഭ്യാസ യോഗ്യത വിവിധ സത്യവാങ്മൂലങ്ങളിൽ തരാതരംപോലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയിട്ടുണ്ടെന്ന് പച്ചയായി തെളിയുന്നു. സൈനിക നേട്ടവും അതിദേശീയതയുമാണ് ഇക്കുറി ബി.ജെ.പിയുടെ പ്രധാന പ്രചാരണ പ്രമേയമെന്ന് ബോധ്യമാകുന്നു. തെരഞ്ഞെടുപ്പു കമീഷെൻറ നിയന്ത്രണ നിർദേശങ്ങൾ അവഗണിച്ച് നമോ ടി.വി മുഴുസമയ മോദിപ്രചാരണം നടത്തുന്നു. കേന്ദ്ര ഏജൻസികൾ പക്ഷപാതപരമായി റെയ്ഡ് നടത്തുകയും കമീഷെൻറ മാർഗനിർദേശങ്ങൾ ധിക്കരിക്കുകയും ചെയ്യുന്നു. ഇങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പു പ്രക്രിയ പക്ഷപാതപരമല്ലെന്ന് ഉറപ്പുവരുത്താനും സ്വന്തം വിശ്വാസ്യത നിലനിർത്താനും തെരഞ്ഞെടുപ്പു കമീഷന് ഇനിയേങ്ങാട്ടുള്ള വോെട്ടടുപ്പു ഘട്ടങ്ങളിൽ എത്രത്തോളം സാധിക്കും?
കോടതിസമക്ഷം വിചിത്രവാദങ്ങൾ
ആർക്കുവേണ്ടി?
സുപ്രീംകോടതിയിൽനിന്ന് മോദിസർക്കാറിന് കഴിഞ്ഞദിവസങ്ങളിൽ രണ്ടു കേസുകളിൽ തിരിച്ചടിയേറ്റു. പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ചോർത്തിയ രേഖകൾ, റഫാൽ കേസിെൻറ പുനഃപരിശോധന വേളയിൽ തെളിവായി സ്വീകരിക്കരുതെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പു കടപ്പത്രങ്ങളിലൂടെ കിട്ടിയ സംഭാവനകളുടെ വിശദാംശങ്ങൾ േമയ് 30നകം തെരഞ്ഞെടുപ്പു കമീഷന് ഒാരോ പാർട്ടികളും കൈമാറണമെന്ന ഉത്തരവും സർക്കാറിന് തിരിച്ചടി തന്നെ. രണ്ട് കേസുകളിലും രാജ്യത്തിെൻറ ഉത്തമ താൽപര്യത്തിനു വിരുദ്ധമായ വാദഗതികൾ കോടതിയിൽ സർക്കാർ മുന്നോട്ടുവെച്ചതിെൻറ ഉദ്ദേശ്യലക്ഷ്യം എന്താണ്? തെരഞ്ഞെടുപ്പു കടപ്പത്രം സംബന്ധിച്ച കേസിൽ, രാഷ്്ട്രീയ പാർട്ടികൾക്ക് എവിടെനിന്ന് പണം കിട്ടുന്നുവെന്ന കാര്യം വോട്ടർമാർ അറിയേണ്ടതില്ലെന്നായിരുന്നു വാദം. യഥാർഥത്തിൽ, കോർപറേറ്റുകളിൽ നിന്ന് പണം പിരിക്കാൻ കണ്ട പുതിയ ഉപായമാണ് ബോണ്ട് പദ്ധതി. ബോണ്ട് വഴിയുള്ള സംഭാവനയുടെ 95 ശതമാനവും കിട്ടിയ പാർട്ടി ബി.ജെ.പിയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം വിചിത്രവാദങ്ങൾ സുപ്രീംകോടതിയിൽ മുന്നോട്ടുവെക്കുന്നതിലൂടെ അഴിമതി മറച്ചുപിടിക്കാനല്ലാതെ മറ്റെന്തിനാണ് ശ്രമിക്കുന്നത്? റഫാൽ കേസും തെരഞ്ഞെടുപ്പു ബോണ്ട് കേസും ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞു പരിഗണിക്കാൻ കോടതി മാറ്റിവെച്ചതിെൻറ ഗുണഭോക്താവ് ആരാണ്? ഇതിനെല്ലാമിടയിലാണ് തെരഞ്ഞെടുപ്പു കാലത്ത് ചൗക്കീദാർമാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത സ്ഥിതി. പക്ഷേ, ആരാണ് കള്ളൻ? ആരാണ് കാവൽക്കാരൻ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.