പൗരത്വ ദേഭഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച ജുമുഅ പ്രാർഥനക്കു ശേഷം തെൻറ മണ്ഡലത്തിൽ പ്രതിഷേധം നടക്കുന്നതറിഞ്ഞ് അത് മുടക്കാൻ ഒാടിയെത്തിയതാണ് കേന്ദ്ര മന്ത്രിയും മുസഫർനഗറിലെ മുൻ കലാപകേസുകളിലെ പ്രതിയുമായ സഞ്ജീവ് ബല്യൻ.
പൗരത്വ ദേഭഗതി നിയമത്തിനെതിരായ പ്രതിഷേധം എന്നതിൽ കവിഞ്ഞ് വർഗീയമായ ചേരിതിരിവിന് ഒരു സാഹചര്യവും സൃഷ്ടിക്കാത്ത തരത്തിൽ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മീററ്റ് റോഡിലെയും മദീന ചൗക്കിലെയും പള്ളികളിൽനിന്ന് നഗര മധ്യത്തിലേക്ക് നീങ്ങുകയായിരുന്നു പ്രതിഷേധക്കാർ. ശക്തമായ പൊലീസ് ബന്തവസ്സിൽ പ്രതിഷേധജാഥ നീങ്ങുേമ്പാഴും നഗരവും ജനങ്ങളും ഒരു പോലെ ശാന്തമാണ്. എന്തുകൊണ്ട് പ്രതിഷേധക്കാരെ റോഡിലിറങ്ങാൻ അനുവദിെച്ചന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ജനമധ്യത്തിലിട്ട് ശാസിച്ച ബല്യാൻ അതിനുശേഷം മഹാവീർ ചൗക്കിൽ തെൻറ അനുയായികളായ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ വിളിച്ചുകൂട്ടി പ്രകോപിപ്പിച്ചു. ഒരു മതവിഭാഗത്തിനും എതിരല്ലാത്ത പൗരത്വ പ്രക്ഷോഭത്തെ എങ്ങനെ വർഗീയ കലാപമാക്കി മാറ്റാമെന്നതിെൻറ പരീക്ഷണശാലയായി ഒരു കേന്ദ്ര മന്ത്രിതന്നെ മുസഫർ നഗറിനെ മാറ്റി. മുസഫർ നഗർ അസ്വസ്ഥമാകാൻ ഏറെനേരം വേണ്ടിവന്നില്ല.
മഹാവീർ ചൗക്കിൽനിന്ന് പെട്രോളുമായി ആകാശ് ശർമ എന്ന പ്രാദേശിക ക്രിമിനലിെൻറ നേതൃത്വത്തിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധക്കാരെ തടയാനായി മീററ്റ് റോഡിലേക്ക് നീങ്ങി. കവലയിൽ ഇരുകൂട്ടരും മുഖാമുഖം സംഗമിക്കുന്നതിനു മുമ്പ് പ്രതിഷേധ മാർച്ച് അവസാനിപ്പിക്കാൻ കല്ലേറ് തുടങ്ങി. ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കല്ലേറ് തുടർന്നതോടെ പ്രക്ഷോഭകരിൽ ചിലരും തിരിച്ചെറിഞ്ഞു.
പൊലീസും സംഘ്പരിവാർ പ്രവർത്തകരും ഒരു ഭാഗത്തും മുസ്ലിംകൾ മറുഭാഗത്തുമായി കല്ലേറ് തുടരുന്നതിനിടെയാണ് വൻ പൊലീസ് സന്നാഹത്തിെൻറ ഇടയിൽനിന്ന് ആകാശ് ശർമയുടെ നേതൃത്വത്തിൽ തീവെപ്പു തുടങ്ങിയത്. 200 വാഹനങ്ങൾ കത്തിച്ചു. ഇതിലേറെയും മുസ്ലിംകളുടേതായിരുന്നു. ഉത്തർപ്രദേശ് മുൻ ആഭ്യന്തര മന്ത്രിയും മുസഫർ നഗറിലെ മുൻ എം.പിയും കോൺഗ്രസ് നേതാവുമായ സഇൗദുസ്സമാെൻറ കാറുകൾ കത്തിച്ചിട്ടും അരിശം തീരാതെ തീകൊടുക്കാൻ നോക്കിയ പള്ളിക്ക് പിറകിലെ ആലയിൽ കെട്ടിയ രണ്ട് കുതിരകളെയും ജീവനോടെ കത്തിച്ചു.
നിരവധി വാഹനങ്ങൾ കത്തിച്ച് മുന്നോട്ടുനീങ്ങിയ സംഘം നഗരമധ്യത്തിലെ പള്ളി കത്തിക്കാനായി ടയറുകൾ കൊണ്ടുവന്നിട്ട് പെേട്രാളൊഴിച്ച് തീ കൊളുത്തി. ആ സമയം നോക്കി പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പ്രതിഷേധക്കാരെല്ലാം തിരിഞ്ഞോടി. നിരത്തിലും ഒാടകളിലും വീണവർക്ക് തുരുതുരെ കിട്ടി ലാത്തിയടി. അപ്പോഴും സംഘ്പരിവാർ സംഘം കൊള്ളിവെപ്പ് തുടരുകയായിരുന്നു. അവരെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്താതെ, ചിതറി ഒാടിയ മുസ്ലിംകൾക്കുനേരെ പൊലീസ് വെടിവെക്കാൻ തുടങ്ങി.
കാഴ്ചക്കാരായവരും ബഹളങ്ങളൊന്നുമറിയാതെ പുറത്തിറങ്ങിയവരും വെടിവെപ്പിനിരയായി. അങ്ങനെയാണ് 23കാരനായ നൂർ മുഹമ്മദ് വെടിയേറ്റ് മരിച്ചത്. കടത്തിണ്ണയിൽ നിൽക്കുന്നതിനിടെ പ്രാണരക്ഷാർഥം ഒാവുചാലിലേക്ക് ഉൗർന്നിറങ്ങിയ നൂർ മുഹമ്മദിനെ ആശുപത്രിയിലെത്തിക്കാൻപോലും ആരെയും സമ്മതിച്ചില്ല. നൂർ മുഹമ്മദിെൻറ മൃതദേഹത്തോടുപോലും നീതി ചെയ്യാനായില്ലെന്ന് പറഞ്ഞ് സഹോദരൻ കരഞ്ഞു. മുസഫർ നഗറിൽ ഖബറടക്കാൻ അനുവദിക്കില്ലെന്നും ബന്ധുക്കളെ കൂട്ടാതെ ദൂരെ ഗ്രാമത്തിലെവിടെയെങ്കിലും അടക്കാൻ നിർബന്ധിച്ചു. അത് അനുസരിക്കേണ്ടിവന്നു. വെടിയേറ്റവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കുന്നത് സർക്കാർ വിലക്കി. ആശുപത്രിയിലെത്തിയവരെ പ്രതിേചർത്ത് കേസെടുത്തു. ഇതുവരെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാത്തതിനാൽ വെടിവെച്ചവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ബല്യാൻ വന്നതുകൊണ്ട് മാത്രമാണ് വെടിവെപ്പ് നടത്തിയതെന്ന് നൂർ മുഹമ്മദിെൻറ കുടുംബം തീർത്ത് പറയുന്നു. വെടിവെപ്പും കൊലയും കഴിഞ്ഞ ശേഷമായിരുന്നു പ്രതിഷേധക്കാരെ പിടികൂടാനായി വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലരും വരെ മുസഫർ നഗർ പൊലീസ് നടത്തിയ തേർവാഴ്ച. യൂനിഫോമിൽ വന്ന യോഗിയുടെ പൊലീസ് നടത്തിയ കൊള്ളയുടെ കഥകൂടിയാണ് ആ രാവിന് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.