സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷന് വിടാനുള്ള ബിൽ നിയമസഭ പാസാക്കിയതിനെ തുടർന്നു പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാറും മുസ്ലിം സംഘടനകളും തമ്മിലെ വിവാദം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുകയാണിപ്പോൾ. മുസ്ലിം സമുദായത്തെ തകർക്കാൻവേണ്ടി ഒരു സെൽതന്നെ എ.കെ.ജി ഭവനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മുസ്ലിംലീഗ് ആരോപിക്കുേമ്പാൾ സർക്കാറിനെതിരെ വർഗീയ വിദ്വേഷം ആളിപ്പടർത്താൻ ശ്രമിക്കുകയാണ് ലീഗെന്ന് സർക്കാർ വക്താക്കളും തിരിച്ചടിക്കുന്നു. നവംബർ 22ന് വിളിച്ചുചേർത്ത മുസ്ലിം സംഘടന പ്രതിനിധികളുടെ സംയുക്തയോഗം തദ്വിഷയകമായി യോജിച്ച നിലപാട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്കു വിടാനുള്ള സർക്കാറിെൻറ തീരുമാനം 2017 ഫെബ്രുവരിയിൽ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിക്കുന്നതിന് മുമ്പുതന്നെ ദേവസ്വം ബോർഡിെൻറ കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ നിയമനവും പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്; എന്നാൽ, ആ പ്രഖ്യാപനത്തിൽനിന്ന് ചില ഹൈന്ദവ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങി ഇടതുസർക്കാർ പിന്മാറിയപ്പോൾ വഖഫ് ബോർഡിെൻറ കീഴിലെ നിയമനങ്ങൾ മാത്രം പി.എസ്.സിക്ക് വിടുന്നതിലെ വിവേചനവും അനീതിയുമാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിന് മറുപടിയായി നിലവിലെ വഖഫ് വകുപ്പിെൻറ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ വിശദീകരിച്ചത് 112 പേർ മാത്രമുള്ള വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം കൈകാര്യം ചെയ്യുംപോലെ എളുപ്പമല്ല നൂറുകണക്കിന് ദേവസ്വം സ്ഥാപനങ്ങളിലെ നിയമനങ്ങൾ; അതിനായി റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുന്നതുപോലെ അനിവാര്യമല്ല വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ; അത് പി.എസ്.സിക്ക് അനായാസേന കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്നാണ്.
ഈ വാദം പ്രത്യക്ഷത്തിൽതന്നെ ചോദ്യം ചെയ്യെപ്പടാവുന്നതാണ്. ഒരു റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗങ്ങളുള്ള റിക്രൂട്ട്മെൻറ് ബോർഡിന് മതിയായ സ്റ്റാഫിനെ ഉപയോഗിച്ച് നിയമങ്ങളും ചട്ടങ്ങളും പാലിച്ചു, ലഭിക്കുന്ന ആയിരക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അത്രയൊന്നും ജോലിഭാരം കൂടാതെതന്നെ വഖഫ് ബോർഡ് നിയമനങ്ങൾക്കും ഒരു പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് ഏർപ്പെടുത്താവുന്നതേയുള്ളൂ. സവർണ ഹൈന്ദവ സംഘടനകളുടെ എതിർപ്പും സമ്മർദവും ശക്തിപ്പെട്ടപ്പോഴാണ് ദേവസ്വം ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഇടതുസർക്കാറിന് വിട്ടൊഴിയേണ്ടിവന്നത് എന്ന് ധരിക്കാവുന്നതാണ് സാഹചര്യം. ദേവസ്വം ബോർഡിെൻറ കീഴിലെ തസ്തികകൾ 90 ശതമാനവും സവർണ സമുദായങ്ങൾ കൈയടക്കിവെച്ചിരിക്കുകയാണെന്ന പരാതി ശക്തമാണുതാനും.
മതത്തിെൻറയും സമുദായത്തിെൻറയും ഉത്തമ താൽപര്യങ്ങൾക്കായി പൂർവികർ ൈദവപ്രീതി മാത്രം ലാക്കാക്കി നീക്കിവെച്ചതാണ് അനേകം കോടികളുടെ വഖഫ് സ്വത്തുക്കൾ. പള്ളികൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയുടെ പരിരക്ഷ, സാധു സംരക്ഷണം തുടങ്ങിയ ഉദ്ദേശ്യങ്ങൾക്കായി വഖഫ് ചെയ്യപ്പെട്ട വസ്തുവകകൾ വഖഫ് ചെയ്തവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ചേ വിനിയോഗിക്കാവൂ എന്നത് നിയമപരമായി വ്യവസ്ഥ ചെയ്യപ്പെട്ടതാണുതാനും. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാനും അനാഥമാവാതിരിക്കാനും ലക്ഷ്യങ്ങൾക്കുതകുംവിധം ഉപയോഗപ്പെടാനും വളർത്താനും നിഷ്കർഷിക്കുന്ന വഖഫ് നിയമങ്ങൾ പാർലമെൻറ് യഥാസമയങ്ങൾ പാസാക്കുകയും തദടിസ്ഥാനത്തിൽ സെൻട്രൽ വഖഫ് ബോർഡും സംസ്ഥാന വഖഫ് ബോർഡുകളും കാലാകാലങ്ങൾ പ്രവർത്തിച്ചുവരുന്നതുമാണ്. നിയമപരമായ പഴുതുകൾ ഉപയോഗിച്ച് വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിൽ ക്രമക്കേടുകളും അഴിമതികളും നടമാടിയപ്പോൾ അതെല്ലാം തടയാനും ഭേദഗതികൾ വന്നിട്ടുണ്ട്. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത് എന്നാണ് വെപ്പ്. പക്ഷേ, കാര്യത്തോടടുക്കുേമ്പാൾ രാഷ്ട്രീയമോ സ്വകാര്യമോ ആയ താൽപര്യങ്ങളും മറ്റു പലതുമാണ് വഖഫ് ബോർഡുകളിലും സ്ഥാപനങ്ങളിലും നടക്കുന്നത് എന്ന് തദ്വിഷയകമായി കോടതികളിൽ നടക്കുന്ന നിരവധിയായ കേസുകൾ തെളിയിക്കുന്നു.
ബംഗാളിൽ ഇടതുമുന്നണി ഭരണകാലത്ത് ആയിരക്കണക്കിന് കോടികളുടെ അഴിമതിയാരോപണങ്ങൾ വഖഫ് മന്ത്രിക്കെതിരെ ഉയർന്നപ്പോൾ സർക്കാർ വെള്ളം കുടിച്ചത് ഒരുദാഹരണം മാത്രമാണ്. നിയമത്തിൽ വിശ്വാസി എന്ന് രേഖപ്പെടുത്തിയാലും ഫലത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ലല്ലോ. കേരളത്തിലും യു.ഡി.എഫ്-എൽ.ഡി.എഫ് ഭരണകാലങ്ങളിൽ വഖഫ് ബോർഡിലെ തിരിമറികൾ വാർത്തയാവാതിരുന്നിട്ടില്ല. ഈയൊരു പശ്ചാത്തലത്തിൽ പാർട്ടി-സംഘടന താൽപര്യങ്ങൾക്കതീതമായി താരതമ്യേന വിശ്വാസ്യതയും സത്യസന്ധതയും ശേഷിയുമുള്ളവരെ വഖഫ് ബോർഡ് ഏൽപിക്കുകയും ബോർഡ് സുതാര്യമായി നിയമനങ്ങൾ നടത്തുകയുമാണ് യഥാർഥത്തിൽ വേണ്ടത്. ദേവസ്വം ബോർഡ് മാതൃകയിൽ ഒരു സ്പെഷൽ റിക്രൂട്ട്മെൻറ് ബോർഡ് ഏർപ്പെടുത്തി വിശ്വാസികളും പ്രാപ്തരുമായവരെ സുതാര്യമായി റിക്രൂട്ട് ചെയ്ത് ചുമതലകളേൽപിക്കുകയുമാണ് പ്രശ്നത്തിന്റെ യഥാർഥ പരിഹാരം.
നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷന് വിടുേമ്പാൾ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെ മാതൃകയിൽ, വിശ്വാസികളായ മുസ്ലിംകളെ വേണം നിയമിക്കാൻ എന്ന് വ്യവസ്ഥ ചെയ്യാമെങ്കിലും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും കോടതിവിധി മതപരമായ വിവേചനം ചൂണ്ടിക്കാട്ടി പരാതിക്കാർക്ക് അനുകൂലമായി വിധിക്കാനും നിലവിൽ സാധ്യതകളേറെയാണ്. സംഘടനകളുടെ ആശങ്കക്ക് ഒരു മുഖ്യകാരണവും അതാണ്. അന്നേരം സർക്കാർ കൈമലർത്തുകയോ കോടതിവിധി നടപ്പാക്കുകയോ ചെയ്യുകയല്ലാതെ നിർവാഹമുണ്ടാവില്ല. ഏതുവിധത്തിലും ഒരു രാഷ്ട്രീയ വടംവലിക്ക് വഖഫ് ബോർഡ് കരുവാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കപ്പെടുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.