കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിേഗഡ് പരേഡ് ഗ്രൗണ്ടിൽ രാജ്യത്തെ പ്രമുഖ പ് രതിപക്ഷപാർട്ടികളെയും ഭരണപക്ഷത്തുനിന്ന് ഇടഞ്ഞുനിൽക്കുന്ന പ്രമുഖരെയും അണിനി രത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി നടത് തിയ മഴവിൽ മഹാറാലി, പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ സമുദ്ഘാടനമായി മാറി എന ്നു പറയാം. മോദി-അമിത് ഷാ രണ്ടാൾ നായകത്വത്തിൽ അജയ്യമായി തുടരുന്ന ബി.ജെ.പിക്കെതിരെ എന്തു ബദൽ എന്ന ചോദ്യം സംഘ്പരിവാറും വലതു ചായ്വുള്ള കക്ഷികളും നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളുമൊക്കെ ചോദ്യമുന്നയിച്ചുകൊണ്ടിരിക്കെ ഒരൊറ്റ പരിപാടികൊണ്ട് ഒരുകൂട്ടം മറുപടി പറയാനായി എന്നതാണ് കൊൽക്കത്തയിലെ ‘െഎക്യ ഇന്ത്യ റാലി’യെ ശ്രദ്ധേയമാക്കിയത്.
മമതയെ വല്യേട്ടത്തിയായി കണ്ടുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റും പ്രധാനമന്ത്രി ആരാവുമെന്നതല്ല, നിലവിലെ പ്രധാനമന്ത്രിയെയും പാർട്ടിയെയും അധികാരത്തിൽനിന്നു തുരത്തുകയാണ് പ്രഥമപരിപാടിയെന്ന മമതയുടെ പ്രഖ്യാപനവും പ്രാദേശിക രാഷ്ട്രീയ സമ്മർദങ്ങളൊന്നും വലിയ രാഷ്ട്രീയലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ പ്രതിബന്ധമാവില്ലെന്ന തൃണമൂലിെൻറ ശുഭാപ്തിയുമൊക്കെ മഴവിൽ സഖ്യത്തിൽനിന്ന് നല്ലതു പ്രതീക്ഷിക്കാനുള്ള വക നൽകുന്നുണ്ട്. റാലിയിൽ പെങ്കടുത്തു സംസാരിച്ച നേതാക്കളോരോരുത്തരും തെരഞ്ഞെടുപ്പ് അജണ്ട സംബന്ധിച്ച കൃത്യമായ ധാരണയാണ് പങ്കുവെച്ചത്. പശ്ചിമ ബംഗാളിൽ മുഖ്യശത്രുവായ മമതക്കു മുന്നിൽ നിൽക്കക്കള്ളിക്കു ഭീഷണി നേരിടുന്ന ഇടതു പാർട്ടികൾ മഹാറാലിയിൽനിന്നു വിട്ടുനിന്നു. അവരാകെട്ട, തെരഞ്ഞെടുപ്പാനന്തര സഖ്യത്തിലൂടെ സംഘ്പരിവാർ വിരുദ്ധ ഭരണത്തെ അകത്തോ പുറത്തോ നിന്നു താങ്ങാമെന്ന് നേരത്തേ ധാരണയിലെത്തിയവരുമാണ്. ഇതെല്ലാം ചേർത്തുവെക്കുേമ്പാൾ പ്രതിപക്ഷ െഎക്യനിരയുടെ മുന്നേറ്റത്തിെൻറ വ്യക്തവും ശക്തവുമായ സന്ദേശമായിരുന്നു കൊൽക്കത്ത റാലി.
യു.പിയിൽ ബി.ജെ.പിയുടെ അടിവേരിളക്കാവുന്ന സഖ്യത്തിന് അഖിലേഷ് സിങ് യാദവും മായാവതിയും തുടക്കമിട്ടതിെൻറ തൊട്ടുപിന്നാലെയാണ് ഇൗ റാലി നടന്നത്. യു.പിയിലെ പുതിയ സഖ്യത്തെയും അവശേഷിക്കുന്ന കൊച്ചു പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തിയതിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിസോറമിനും അരുണാചലിനും റാലിയിൽ പ്രാതിനിധ്യമുണ്ടായി. ഗുജറാത്തിലെ പുത്തൻ യുവതാരങ്ങളായ ഹാർദിക് പേട്ടലും ജിഗ്നേഷ് മേവാനിയും കൊൽക്കത്തയിെലത്തി. കോൺഗ്രസ് രാഹുലിെൻറ അഭിവാദ്യ ട്വീറ്റിെൻറ അകമ്പടിയോടെ സീനിയർ നേതാവ് മല്ലികാർജുൻ ഖാർഗെയെ പറഞ്ഞയച്ചു. ആം ആദ്മി പാർട്ടിയും ഡി.എം.കെയും എൻ.സി.പിയും ജനതാദൾ-എസും ആർ.എൽ.ഡിയും നാഷനൽ കോൺഫറൻസും, ഝാർഖണ്ഡ് മുക്തി മോർച്ചയുമൊക്കെ തുറന്ന മനസ്സോടെ എത്തി.
പ്രതിപക്ഷ െഎക്യനിര പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ വെകിളിപിടിപ്പിച്ചു എന്നതുതന്നെ അതിെൻറ തെളിവ്. കൊൽക്കത്ത റാലിയെ പരിഹസിക്കുന്ന തിരക്കിൽ പശ്ചിമ ബംഗാളിലെ സ്വന്തം എം.എൽ.എമാരുടെ എണ്ണംപോലും അദ്ദേഹം മറന്നുപോയി. ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒറ്റ എം.എൽ.എ മാത്രമുണ്ടായപ്പോഴേക്കും മമത എല്ലാവരെയും വിളിച്ചുകൂട്ടി രക്ഷിക്കാൻ ആർത്തുവിളിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ബംഗാളിൽ ബി.ജെ.പിക്ക് മൂന്ന് എം.എൽ.എമാരും മൂന്ന് എം.പിമാരും ഉള്ള കാര്യം മറന്ന മോദിയെ ട്രോളർമാർ കണക്കിനു കളിയാക്കി. യു.പിയിലെ ബി.എസ്.പിയും എസ്.പിയും തമ്മിലുള്ള ചെറുസഖ്യവും മമതയുടെ പുതിയ മഴവിൽ സഖ്യവും മോദിയെയും ബി.ജെ.പിയെയും നന്നായി അലോസരപ്പെടുത്തുന്നുണ്ട് എന്നു വ്യക്തം. നേരത്തേ ആക്രമണവുമായി രംഗത്തു നിറഞ്ഞാടിയിരുന്ന പ്രധാനമന്ത്രി ഇപ്പോൾ പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കുന്നത് അതിെൻറ വ്യക്തമായ തെളിവാണ്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നന്നായി വിയർക്കാതെ തരമില്ലെന്നാണ് പ്രതിപക്ഷത്തിെൻറ െഎക്യത്തിനും പരസ്പര ധാരണക്കുമുള്ള കൊണ്ടുപിടിച്ച ശ്രമം പറയുന്നത്. പ്രതിപക്ഷത്തിേൻറത് ഭിന്നിച്ച നേതൃത്വമാണെന്നും വൈരുധ്യങ്ങളുടെ ഉച്ചകോടിയാണ് കൊൽക്കത്തയിൽ നടന്നതെന്നുമൊക്കെ കളിയാക്കുകയാണിപ്പോൾ ബി.ജെ.പി. എന്നാൽ, വിരുദ്ധധ്രുവങ്ങളിലുള്ളവർ ഇത്ര പൊടുന്നനെ ഒന്നിച്ച് ഒരു വേദിയിൽ അണിനിരക്കുന്നത് ഭരണകക്ഷി കണക്കുകൂട്ടിയതല്ല. അത് പാളിയതിലെ നിരാശയാണിപ്പോൾ സംഘ്പരിവാർ നേതാക്കൾ പലരും പലതായി വിളിച്ചുപറയുന്നത്. പൊതുതെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി അവർക്കു നേരിടേണ്ടിവരുക പ്രാദേശികകക്ഷികളെയായിരിക്കും. അവരെല്ലാം ഇപ്പോൾ ഒരേ അജണ്ടയിലും മിനിമം പരിപാടിയിലും ഒത്തുചേരുേമ്പാൾ അത് ബി.ജെ.പിയെ പിടിച്ചുകുലുക്കും. ആ മിന്നലാക്രമണത്തിെൻറ മികവ് തുടരാനായാൽ പ്രതിപക്ഷത്തിന് പ്രതീക്ഷകൾ പൂവണിയിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.