ന്യൂഡൽഹി: ഒന്നാംഘട്ട വോെട്ടടുപ്പ് പൂർത്തിയായപ്പോൾ രാജ്യത്ത് മോദിതരംഗം അലയടിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിച്ചുകൊണ്ടിരിക്കേ, 2004ൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി തോറ്റ അനുഭവം ബി.ജെ.പിയും മോദിയും ഒാർക്കണമെന്ന് തിരിച്ചടിച്ചത് കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി.
ഏഴു ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിെൻറ തുടക്കത്തിലെ പ്രവണതകളും പ്രവചനങ്ങളും എന്തായിരുന്നാൽ തന്നെയും അത് അന്തിമഫലത്തിൽ പ്രതിഫലിക്കണമെന്നില്ല. എന്നാൽ, ഒന്നാംഘട്ടം പിന്നിട്ട് രണ്ടാംഘട്ട വോെട്ടടുപ്പിലേക്ക് കടക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധത്തിലാണ്. മുൻകാല ചുവടുകൾ പിഴച്ചു. സുപ്രീംകോടതിയിൽനിന്നും തെരഞ്ഞെടുപ്പു കമീഷനിൽനിന്നും തിരിച്ചടികൾ. റഫാൽ പോർവിമാന ഇടപാടിൽ സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന പ്രതിപക്ഷാവശ്യം ആവർത്തിച്ചു തള്ളിയ നരേന്ദ്ര മോദിക്ക് സുപ്രീംകോടതിയുടെ നിരീക്ഷണമുള്ള വിശദാന്വേഷണത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് ഇേപ്പാൾ ഉറപ്പില്ല. മോദിസർക്കാറിന് ക്ലീൻചിറ്റ് നൽകിയ മുൻകാല വിധി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ് സുപ്രീംകോടതി.
റഫാൽ ഇടപാടിൽ ക്രിമിനൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ് അതുവഴി തുറന്ന കോടതിയിൽ വീണ്ടും പരിഗണനക്ക് എടുക്കുന്നത്. ചുരുങ്ങിയത് മൂന്നു പ്രധാന രേഖകളെങ്കിലും കോടതിയിൽനിന്ന് മറച്ചുവെച്ചുകൊണ്ടാണ് ‘ക്ലീൻചിറ്റ്’ സമ്പാദിച്ചതെന്നാണ് പുനഃപരിശോധന ഹരജി നൽകിയവർ ചൂണ്ടിക്കാട്ടുന്നത്. ഇൗ രേഖകളും കോടതി പരിശോധിക്കും. എന്നാൽ, അപ്പോഴേക്ക് ലോക്സഭ തെരഞ്ഞെടുപ്പു കടന്നുപോകുമെന്നതു മാത്രമാണ് മോദിക്ക് ആശ്വാസം. എന്നാൽ, റഫാലിൽ പരമോന്നത നിതിപീഠത്തിെൻറ ശുദ്ധിപത്രം ഇല്ലെന്ന യാഥാർഥ്യത്തിലേക്കാണ് മോദിസർക്കാർ എടുത്തെറിയപ്പെട്ടത്.
നേരത്തേ ജെ.പി.സി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ, കോടതി ഇടപെടൽ ഒഴിവാക്കാമായിരുന്നു എന്നതാണ് ബി.ജെ.പി സർക്കാർ തിരിച്ചറിയുന്ന യാഥാർഥ്യം. ഒൗദ്യോഗിക രഹസ്യനിയമം, തെളിവു നിയമം, വിവരാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ വളെച്ചാടിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കത്തിനും സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിയേറ്റു.
രഹസ്യരേഖകൾ പ്രസിദ്ധീകരിക്കുന്നതു തടയാൻ ഇൗ നിയമംകൊണ്ടു പറ്റില്ലെന്നും മാധ്യമങ്ങൾക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങളെ വരുതിയിൽ നിർത്താൻ നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് കോടതി മാധ്യമങ്ങളുടെ രക്ഷക്കെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര േമാദിയെ ഉയർത്തിക്കാട്ടുന്ന പ്രചാരണ സിനിമ ‘പി.എം മോദി’യുടെ പ്രദർശനം തടയാൻ തെരഞ്ഞെടുപ്പു കമീഷൻ നിർബന്ധിതമായി. സൈന്യത്തിെൻറ പേരിലുള്ള മോദിയുടെ വോട്ട് അഭ്യർഥനക്കും തെരഞ്ഞെടുപ്പു കമീഷൻ മോദിയെ പ്രതിസ്ഥാനത്തു നിർത്തി. കന്നിവോട്ടർമാർ പുൽവാമ, ബാലാകോട്ട് സാഹചര്യങ്ങൾ മുൻനിർത്തി സൈനികർക്ക് സമർപ്പിക്കണമെന്നാണ് മോദി ലാത്തൂരിൽ പ്രസംഗിച്ചത്.
നോട്ടുനിരോധനം ജനത്തിന് ഏൽപിച്ച പ്രഹരം തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമെന്ന കടുത്ത ആശങ്കക്ക് പിന്നാലെയാണ് മോദിക്കെതിരെ ഗുരുതരമായ രണ്ട് ആരോപണങ്ങൾ കോൺഗ്രസ് നേതാവ് കപിൽ സിബൽ ഒളികാമറ ദൃശ്യത്തിെൻറ പിൻബലത്തോടെ ഉയർത്തിയത്.
നിരോധനത്തിനു മുമ്പുതന്നെ വിദേശത്ത് മൂന്നുലക്ഷം കോടി രൂപയുടെ നോട്ട് അച്ചടിച്ചുവെന്നും കമീഷൻ വ്യവസ്ഥയിൽ അസാധു നോട്ട് മാറിനൽകിയെന്നുമാണ് ആരോപണം. മോദിയെയും അമിത് ഷായെയും പ്രതിക്കൂട്ടിലാക്കുന്ന ആേരാപണത്തിനുമുന്നിൽ ബി.ജെ.പിയും സർക്കാറും പാലിക്കുന്നത് തികഞ്ഞ മൗനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.