നാദാപുരം: നോവിെൻറ നനവുള്ള നോമ്പോർമകളാണ് മേനക്കോത്ത് അഹമ്മദ് ഖാസിക്ക് പങ്കുവെക്കാനുള്ളത്. ഉച്ചയൂണ് അത്താഴമായി ഒതുങ്ങിയ വറുതിയുടെ കാലം, കാവുകാരൻ ചുമന്നുകൊണ്ടുവരുന്ന ചെറുമീനിൽ സമൃദ്ധമാകുന്ന നോമ്പുതുറ വിഭവങ്ങൾ. ഉള്ള കാശിന് ഏറെ കിട്ടാൻ അവസാന കാവുകാരനെ കാത്തുകാത്തിരുന്ന് ഉച്ചയൂണ് അത്താഴമായി മാറിയ കാലം. ചേമ്പും ചേനയും കാച്ചിലും തൊടിയിലെ മാങ്ങയും തേങ്ങയും രുചിക്കൂട്ടുകൾ പകർന്ന ആ കാലത്തെ തിരിച്ചുപിടിക്കണമെന്ന അനുഭവമാണ് പുതിയകാലം നമുക്ക് നൽകുന്ന പാഠമെന്ന് ചരിത്രപ്രസിദ്ധ നാദാപുരം വലിയ ജുമഅത്ത് പള്ളി ഖാസി മേനക്കോത്ത് അഹമ്മദ് ഖാസി പറയുന്നു.
പുതുതലമുറക്ക് പട്ടിണിയുടെയും പരിവട്ടത്തിെൻറയും അനുഭവം ലവലേശം ഇല്ല. അതിനാൽ വ്രതാനുഷ്ഠാനം അവരിൽ പലർക്കും അൽപം കഠിനവുമാണ്.
നാം പ്രകൃതിയിലേക്കുതന്നെ മടങ്ങണമെന്ന സൂചനകളാണ്, ആവർത്തിക്കുന്ന ദുരന്തങ്ങൾ നമ്മളോട് പറയുന്നത്. അഞ്ഞൂറു വർഷത്തിലധികം പഴക്കമുള്ള നാദാപുരം പള്ളിക്ക് മൂന്നര പതിറ്റാണ്ടിലേറെയായി സാരഥ്യം വഹിക്കുന്നത് ‘മേനക്കോത്ത്’ എന്ന് വിളിക്കുന്ന അഹമ്മദ് ഖാസിയാണ്.
ജനനം ജാതിയേരി കല്ലുമ്മൽ പുതിയെടുത്ത്. പഴയ കാലത്തും റിലീഫ് പ്രവർത്തനങ്ങൾ സജീവമായിരുന്നു. നോമ്പിനു മുമ്പേ തന്നെ ആവശ്യക്കാർ സമീപിക്കും. പള്ളികളിൽ അക്കാലത്ത് നോമ്പുതുറ ഉണ്ടായിരുന്നില്ല. എന്നാൽ, നാദാപുരം പള്ളിയിൽനിന്ന് അത്താഴത്തിന് ടോക്കൻ കൊടുക്കുക പതിവായിരുന്നു. നോമ്പുകാലമാവുന്നതോടെ പള്ളികളിൽ പ്രഭാഷണത്തിന് എത്തുന്നവരും നാദാപുരം ഗവ. ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തുന്നവരും പള്ളിയിലാണ് അഭയം തേടുന്നത്. ഇവർക്കുള്ള അത്താഴം റഹ്മാനിയ ഹോട്ടലിൽ ആയിരുന്നു. അക്കാലത്തെ മോശമല്ലാത്ത തരത്തിലുള്ളതായിരുന്നു അത്താഴം.
കൊള്ളിയപ്പവും കട്ടൻചായയും കഴിച്ച കാലത്തുനിന്നും ഓട്ട് പത്തലും, കുഞ്ഞിപ്പത്തലും എന്നുവേണ്ട നൂറുകൂട്ടം വിഭവങ്ങളുടെ നടുവിലാണ് ഇന്ന് നാം. കോവിഡ് നമ്മുടെ തലക്കു മീതെ വട്ടമിടുമ്പോൾ ഒരു നേരമെങ്കിലും നാം ഓർക്കണം പഴയകാല ഇല്ലായ്മയിലെ ജീവിതവും ധൂർത്തിൽ മതിമറന്നതും. ആ ഓർമകളായിരിക്കണം ഇനി നമ്മെ മുന്നോട്ടു നയിക്കേണ്ടത് ഖാസി പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.