കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ പള്ളികൾ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും എല്ലാ ഭവനങ്ങളും പള്ളികൾക്ക് സമാനമായി ആരാധനനിബിഡവും പ്രാർഥനകേന്ദ്രങ്ങളുമായി തീരുന്നു. ഇഫ്താർ, തറാവീഹ് മുതലായവ കുടുംബങ്ങൾ ഒരുമിച്ചു നിർവഹിച്ച് സന്തോഷം പങ്കുവെക്കുന്നു. പള്ളികൾ അടച്ചുപൂട്ടിയതിൽ ദുഃഖമുണ്ടെങ്കിലും അകലം സൂക്ഷിച്ച് സാമൂഹിക ബാധ്യത നിറവേറ്റണമെന്നത് മതത്തിെൻറ കൽപനയാണ്. മുഹമ്മദ് നബി പഠിപ്പിച്ചു: ‘‘ഏതെങ്കിലും പ്രദേശത്ത് മഹാമാരി വ്യാപിച്ചാൽ നിങ്ങൾ അവിടേക്ക് പോകരുത്. നിങ്ങൾ നിവസിക്കുന്ന പ്രദേശത്ത് അത് വ്യാപിച്ചാൽ നിങ്ങൾ അവിടംവിട്ട് പോവുകയും അരുത്’’ (ബുഖാരി).
ഖലീഫ ഉമറിെൻറ ഭരണകാലത്ത് സിറിയയിൽ പ്ലേഗ് വ്യാപിച്ചു. അപ്പോൾ ഗവർണർ അബൂ ഉബൈദത്തുബ്നു ജർറാഹിനോട് മദീനയിലേക്ക് വരാൻ ഖലീഫ ആവശ്യപ്പെട്ടു. അപ്പോൾ, ഗവർണറുടെ മറുപടി ഇതായിരുന്നു: ‘‘അങ്ങയുെട നിർദേശം ഞാൻ പൂർണമായും അംഗീകരിക്കുന്നു. എന്നാൽ, പ്രവാചകെൻറ ഹദീസ് എന്നെ തടയുന്നു.’’ അംറുബ്നുൽ ആസ് (റ) ഗവർണറായിരിക്കുേമ്പാൾ ഈജിപ്തിൽ മഹാമാരി വ്യാപിക്കുകയും ഇരുപത്തയ്യായിരം രോഗികളെ പാർപ്പിക്കുന്നതിന് ഗവർണർ ‘ക്വാറൻറീൻ’ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
വ്രതാനുഷ്ഠാനം ആത്മപീഡനമല്ല, മറിച്ച് ആത്മസംസ്കരണമാണ്. കുറ്റകരമായ എല്ലാ പ്രവർത്തനത്തിൽനിന്നും സ്വരചലനങ്ങളിൽനിന്നും വികാരവിചാരങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കലാണ് നോമ്പ്. ഈ നോമ്പാണ് ‘തഖ്വ’ക്ക് മൂല്യമാകുന്നത്.
ഖുർആൻ പാരായണത്തിെൻറയും പഠനത്തിെൻറയും വസന്തം കൂടിയാണ് റമദാൻ. മനുഷ്യരാശിയുടെ ചരിത്രത്തിൽ സമൂലമാറ്റത്തിന് വഴിതെളിച്ച, യഥാർഥ മനുഷ്യത്വത്തിെൻറ നിർമാണം സാധ്യമാക്കിയ, അല്ലാഹുവിെൻറ മഹത്ത്വത്തിനും മനുഷ്യസമത്വത്തിനും ദിശാബോധം നൽകിയ ഖുർആനോടും അതിെൻറ അവതരണത്തിന് തുടക്കം കുറിച്ച റമദാനോടും ലോകം കടപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.