ലോകരാജ്യങ്ങളെ നിസ്സഹായരാക്കി പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ജൈവായുധമാക്കി ഉപയോഗിക്കാൻ കനേഡിയൻ ലാബിൽനിന്ന് ചൈന മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യു.എസ് ജൈവായുധ നിയമനിർമാതാവ് ഡോ. ഫ്രാൻസിസ് ബോയ്ലെ നടത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനക്ക് ഇതിെൻറ എല്ലാ വിശദാംശങ്ങളും അറിവുള്ളതാണെന്നും അവരത് മൂടിവെക്കുകയാണെന്നും ബോയ്ലെ പറയുന്നു. ‘ജിയോ പൊളിറ്റിക്സ് ആൻഡ് എംപയറി’നു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. വുഹാനിലെ ബയോ സേഫ്റ്റി ലെവൽ 4 ലബോറട്ടറി(ബി.എസ്.എൽ-4)യിൽ നിന്നാണ് ജൈവായുധമാക്കി മാറ്റിയ കൊറോണ വൈറസ് ചാടിപ്പോയതെന്നാണ് അദ്ദേഹത്തിെൻറ വാദം. വൈറസ് പുറത്തുപോയത് ചൈന ആദ്യം മൂടിവെക്കാൻ ശ്രമിക്കുകയും പിന്നീട് അതിനെ പിടിച്ചുകെട്ടാൻ പാടുപെടുന്നതും ഇതുമൂലമാണ്. കാനഡയിലെ വിന്നിപെഗിലുള്ള നാഷനൽ മൈക്രോ ലാബിൽ (എൻ.എം.എൽ) ജോലിചെയ്യുന്ന ചൈനീസ് ജൈവയുദ്ധ ഏജൻറുമാർ കൊറോണ വൈറസിനെ വുഹാനിലെ ലാബിലേക്ക് കടത്തിക്കൊണ്ടുപോയ ശേഷം അവ എങ്ങനെയോ ചാടിപ്പോവുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിസർച്ച് ലാബാണ് വുഹാൻ ബി.എസ്.എൽ ഫോർ ലാബിെൻറ രൂപകൽപന തയാറാക്കിയതെന്നും അവർക്ക് ഇതേക്കുറിച്ച് പൂർണ അറിവുണ്ടായിരുന്നുവെന്നും ഡോ. ബോയ്ലെ പറയുന്നു. ബോയ്ലെയുടെ അഭിമുഖവിഡിയോ യു ട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നീക്കംചെയ്തിരിക്കുന്നു. യു.എസ് ഡീപ്സ്റ്റേറ്റുമായി ബന്ധപ്പെട്ടവരാണ് ഇത് തടഞ്ഞത്.
കൊറോണ ജൈവായുധ റിപ്പോർട്ട് വിശദമായി പ്രസിദ്ധീകരിച്ച ‘ഗ്രേറ്റ് ഗെയിം ഇന്ത്യ’ വെബ്സൈറ്റ് ഇപ്പോഴും ലഭ്യമാണ്. വന്യ ജന്തുക്കളെ കൊന്ന് മാംസമാക്കി വിൽക്കുന്ന വുഹാനിലെ വെറ്റ് മാർക്കറ്റിൽനിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന വാദത്തെ മറുചോദ്യങ്ങളുന്നയിച്ച് അമേരിക്കൻ സെനറ്ററായ ടോം കോട്ടൻ തള്ളിക്കളയുന്ന റിപ്പോർട്ടും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. വുഹാനിലെ മാർക്കറ്റിൽ എത്തുന്നതിനുമുമ്പ് വൈറസ് മറ്റെവിടെനിന്നോ ആണ് പുറത്തായതെന്ന വിദഗ്ധരുടെ അഭിപ്രായത്തെയാണ് അദ്ദേഹം പിന്തുണക്കുന്നത്. വെറ്റ് മാർക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത ആൾക്കായിരുന്നു ചൈനയിൽ ആദ്യ കൊറോണ വൈറസ് ബാധയുണ്ടായതെന്ന ‘ലാൻസെറ്റ്’ പഠനത്തെ ടോം കോട്ടൻ ഉദ്ധരിക്കുന്നു. ‘ലോകയുദ്ധത്തിെൻറ പുതുതന്ത്രങ്ങൾ’ എന്ന കൃതിയുടെ സ്രഷ്ടാവായ ജെ.ആർ നൈക്വിസ്റ്റ് മുതിർന്ന കമ്യൂണിസ്റ്റ് കേഡർമാരുടെ രഹസ്യയോഗത്തിൽ ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ചി ഹൗതിയൻ നടത്തിയ പ്രഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തിലാണ് ചൈനയുടെ വൈറസ് ആയുധമാക്കുന്ന രഹസ്യപദ്ധതി വിശദീകരിക്കുന്നത്.
വിന്നിപെഗിലെ കനേഡിയൻ നാഷനൽ മൈക്രോബയോളജി ലാബിൽ വാക്സിൻ വികസന വിഭാഗം മേധാവിയായിരുന്ന പ്രമുഖ ചൈനീസ് ശാസ്ത്രജ്ഞ ഡോ. സിയാങ് ഗുവോ ക്വിയുവിനെയും അവിടെ വൈറോളജിസ്റ്റായിരുന്ന അവരുടെ ഭർത്താവ് ഡോ. കെഡിങ് ചെങ് അടക്കം മറ്റു 12 ചൈനീസ് ശാസ്ത്രജ്ഞരെയും അധികൃതർ 2019 ജൂലൈയിൽ പുറത്താക്കിയിരുന്നു. കൊറോണ വൈറസ് അടക്കം നിരവധി സൂക്ഷ്മജീവികളെ അടച്ചിരിക്കുന്ന ലാബിൽ ചൈനീസ് ഗവേഷകർ സുരക്ഷവീഴ്ച വരുത്തിയെന്ന പരാതിയിൽ കനേഡിയൻ റോയൽ പൊലീസ് കഴിഞ്ഞ മേയിൽ അന്വേഷണം നടത്തിയിരുന്നു. 2012ൽ സൗദി അറേബ്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിനെ കനേഡിയൻ ലാബിൽ പഠനവിധേയമാക്കിയെന്നും ഇവിടെനിന്ന് ചൈനീസ് ശാസ്ത്രജ്ഞൻ അവയെ വുഹാനിലേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് നൈക്വിസ്റ്റിെൻറ ലേഖനം ചൂണ്ടിക്കാട്ടുന്നത്.
2012ൽ സൗദി ഡോക്ടർമാർ കണ്ടെത്തിയ നോവൽ കൊറോണ വൈറസിെൻറ ജൈവായുധ രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കൊറോണ വൈറസെന്നാണ് നിഗമനം. 2012 ജൂൺ 13ന് പനിയും ചുമയും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദിപൗരെൻറ ശ്വാസകോശത്തിൽനിന്ന് ഈജിപ്ഷ്യൻ ഡോക്ടർ കുത്തിയെടുത്ത അപരിചിത വൈറസ് നെതർലൻഡ്സിലെ ഇറാസ്മസ് മെഡിക്കൽ സെൻററിലെ ഡോ. റോൺ ഫൗചിയറിന് അയച്ചു. അവിടെനിന്ന് കൂടുതൽ നിരീക്ഷണത്തിനായി വിന്നിപെഗിലെ നാഷനൽ മൈക്രോലാബിലേക്ക് അയച്ചു. അവിടെ ഈ വൈറസ് 2013 മേയ് നാലിന് ഏറ്റുവാങ്ങിയ ലാബിെൻറ തലവൻ ഡോ. ഫ്രാങ്ക് പ്ലംമാർ കെനിയൻ യൂനിവേഴ്സിറ്റിയിൽ ഒരു സെമിനാറിനു പോയപ്പോൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതാണ് സംശയങ്ങൾ ഉയരാനിടയാക്കിയത്. എയ്ഡ്സിന് വാക്സിൻ വികസിപ്പിക്കുന്ന ഈ ഗവേഷകൻ മരുന്ന് കണ്ടുപിടിക്കുന്നതിെൻറ അവസാനഘട്ടത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ അറിയിച്ചിരുന്നു.
നേരത്തേതന്നെ എൻ.എം.എൽ ചൈനീസ് പ്രതിരോധവകുപ്പിെൻറ ലക്ഷ്യമായിരുന്നു. കനേഡിയൻ അധികൃതർ ബോധപൂർവം വൈറസ് ചൈനക്ക് കൈമാറി എന്നായിരുന്നു ആദ്യവിവരം. എന്നാൽ, പിന്നീട് എൻ.എം.എല്ലിൽ ഗുരുതരമായ സുരക്ഷ വീഴ്ചകൾ സംഭവിച്ചതായി കനേഡിയൻ റോയൽ പൊലീസ് കണ്ടെത്തി. ഇപ്പോൾ ചൈനീസ് ജൈവയുദ്ധ ചാരനായ സിയാങ് ഗുവോ ക്വിയെ അമേരിക്കൻ പ്രതിരോധവകുപ്പിെൻറ കീഴിലുള്ള ഡിഫൻസ് ത്രട്ട് റിഡക്ഷൻ ഏജൻസി ഫണ്ട് ചെയ്തതെന്തിനെന്ന ദുരൂഹത ബാക്കിയാണ്. ഇബോള, സാർസ് വൈറസുകൾ വിന്നിപെഗ് ലാബിൽനിന്ന് കാണാതായതിനെ തുടർന്ന അന്വേഷണത്തിൽ ചൈനീസ് ശാസ്ത്രജ്ഞർ ലാബിലെ സുരക്ഷനടപടികൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനിടെ രണ്ടു ദുരൂഹ ഷിപ്മെൻറുകൾ വിന്നിപെഗിൽനിന്ന് വുഹാനിലേക്ക് പോയതായി തായ് രഹസ്യാന്വേഷണ വകുപ്പും കണ്ടെത്തി. തുടർന്നാണ് സിയാങ് ഗുവോ ക്വിയുൾപ്പെടെ 12 ഉന്നത ചൈനീസ് ശാസ്ത്രവിദഗ്ധർ എൻ.എം.എല്ലിൽ നിന്ന് 2019 ജൂലൈയിൽ ഒന്നിച്ചു പുറത്താക്കപ്പെട്ടത്. 2019ലെ ആദ്യ അഞ്ചുമാസത്തിനിടെ ക്വി വിന്നിപെഗിൽനിന്ന് വുഹാനിലേക്ക് അഞ്ചുതവണ പറന്നതായി കണ്ടെത്തി. ചൈന ഇവിടെനിന്നുള്ള വൈറസ് കടത്ത് 2014ൽതന്നെ തുടങ്ങിയതായി സൂചനയുണ്ട്. 2019 ഡിസംബർ 10ന് എൻ.എം.എല്ലിലെ യാങ്ക്വിങ് യെ എന്ന ചൈനീസ്ശാസ്ത്രജ്ഞൻ കാനഡയിൽ അറസ്റ്റിലായി. ക്വി അടക്കം പലരും മുമ്പേ വുഹാനിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടു എന്നാണ് വിവരം. വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പല ഗവേഷകർക്കും ഇതുപോലെ യു.എസ് പ്രതിരോധവകുപ്പ് ഫണ്ട് ചെയ്തതെന്തിനെന്ന ചോദ്യം ബാക്കിനിൽക്കുന്നു.
വുഹാനിൽ നടന്നതെന്താണെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നും ചൈന അതിന് ലോകത്തിന് അനുമതി നൽകണമെന്നുമാണ് നൈക്വിസ്റ്റിെൻറ ആവശ്യം. കുറ്റക്കാരല്ലെങ്കിൽ അവർ ഒന്നും മറച്ചു വെക്കേണ്ടതില്ലല്ലോ എന്നും ജെ.ആർ. നൈക്വിസ്റ്റ് പറയുന്നു.
ചൈനീസ് ന്യൂസ് ഏജൻസിയായ ‘സിൻഹുവ’ ഫെബ്രുവരി ആദ്യത്തിൽ അമേരിക്കക്ക് കൊടുത്ത താക്കീത് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപ് സൂക്ഷിച്ചുകളിച്ചില്ലെങ്കിൽ അമേരിക്കയെ പുതിയൊരു കൊറോണ വൈറസ് മഹാമാരിയുടെ നരകത്തിലേക്ക് ഞങ്ങൾ തള്ളി വിടും എന്നായിരുന്നു പ്രസ്തുത ഭീഷണി. പറഞ്ഞപോലെ സംഭവിച്ചു. ചൈന വൈറസ്ബാധയെ പിടിച്ചുകെട്ടി വന്മതിൽ ടൂറിസം പോലും പുനരാരംഭിച്ചു. പക്ഷേ, അമേരിക്കയിൽ മരണം 3000ത്തിലേക്ക് കുതിക്കുന്നു. യൂറോപ്പ് കിടന്നു വിയർക്കുന്നു. ലോകം വിറങ്ങലിച്ചുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.