കാരാട്: ചാലിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. വാഴയൂർ പൊന്നേംപാടം മൂന്നാം തൊടി എക്കാട്ട് നവീൻകുമാറിെൻറ മകൻ ജിഷ്ണുവാണ് (22) ചൊവ്വാഴ്ച വൈകീട്ട് പൊന്നേംപാടം കടവിൽ ഒഴുക്കിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഒഴുക്കിൽപെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടിരുന്നു.
ഫയർഫോഴ്സും പരപ്പനങ്ങാടി ട്രോമാകെയറും നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ മൃതദേഹം അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ഫാറൂഖ് കോളജ് മണ്ണെടി കടവിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച 11 ഓടെ വീട്ടുവളപ്പിൽ. മാതാവ്: ബിന്ദു. സഹോദരൻ: ജിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.