ബാലുശ്ശേരി: അവധിക്ക് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി മടവൂർ മുക്ക് അടുക്കത്ത് രാമെൻറ മകൻ ബാലുശ്ശേരി പനായി മുക്കിലെ കല്ലേരിയിൽ താമസിക്കും പ്രദീപനാണ് (43) മരിച്ചത്. കഴിഞ്ഞ 14 ന് ഹരിയാനയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രദീപൻ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. വീടിെൻറ വാതിൽ തുറക്കാത്തതിനെ തുടർന്ന് രാവിലെ ഭക്ഷണവുമായെത്തിയ ഭാര്യ അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഡൈനിങ് റൂമിൽ കിടക്കുന്നതായി കണ്ടത്. കോവിഡ് ഫലം െനഗറ്റിവാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മ: ജാനകി. ഭാര്യ: ദിവ്യ (പന്തലായിനി ബ്ലോക്ക് ഓഫിസ് ക്ലർക്ക്). മക്കൾ: വൈഗ ലക്ഷ്മി, കൃഷ്ണേന്ദു. സഹോദരൻ: പ്രകാശൻ അമ്പാടി. ഇന്ത്യൻ ആർമിക്കു വേണ്ടി കണ്ണൂർ സ്റ്റേഷൻ കമാൻഡ് സെക്കൻറ് ഓഫിസർ പി. ഇ. സുരേന്ദ്രനും, കാലിക്കറ്റ് ഡിഫൻസ് സൊസെറ്റിക്കുവേണ്ടി സുനീഷ്, ബാലുശ്ശേരി പൊലീസ് സി. ഐ. ജീവൻ ജോർജ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.