കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ കഴിഞ്ഞദിവസം കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൊടിയത്തൂർ കാരാട്ട് ഉമ്മാച്ചകുട്ടിയുടെ (81) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ ഇരുവഴിഞ്ഞി പുഴയിൽ പഴൂർ പമ്പ് ഹൗസിന് സമീപം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ അങ്ങാട്ടപൊയിൽ കടവിലാണ് വയോധികയെ കാണാതായത്. തല മറയ്ക്കുന്ന തട്ടവും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്ന് ലഭിച്ചിരുന്നു. മുക്കം പൊലീസും അഗ്നിശമനസേന വിഭാഗവും സന്നദ്ധസേനകളും രാത്രി തിരഞ്ഞെങ്കിലും അടിയൊഴുക്കും കലക്കലും കാരണം കണ്ടെത്താനായില്ല. ഭർത്താവ്: പരേതനായ കുഞ്ഞോയി. മക്കൾ: മുഹമ്മദ്, സഫിയ, ആയിഷ, റുഖിയ, പാത്തുമ്മ, പരേതയായ ആമിന. മരുമക്കൾ: മുഹമ്മദ്, അഹമ്മദ്കുട്ടി, ഇസ്മായിൽ, ആയിഷ, പരേതരായ മൊയ്തീൻ, സത്താർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.