സജീവൻ

അക്രമം തടയാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

കൂത്തുപറമ്പ്: സുഹൃത്തുക്കൾ തമ്മിലുണ്ടായ അക്രമം തടയാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.

ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റപാട്യം നഗറിലെ കളത്തുംകണ്ടി സജീവനാണ് (37) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചീരാറ്റയിലെ യു.കെ ശ്രീജേഷിനെ കണ്ണവം സി.ഐ കെ.കെ സുധീറിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പ്രതിയായ ശ്രീജേഷ് മദ്യലഹരിയിൽ മറ്റൊരാളുമായുണ്ടായ വാക്കേറ്റം തടയാനെത്തിയതായിരുന്നു സജീവൻ.

ഇതിനിടെ ശ്രീജേഷ് വീട്ടിൽ പോയി ആയുധവുമായെത്തി സജീവനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിന് പിറകിലായി മുതുകിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സജീവനെ നാട്ടുകാർ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചീരാറ്റയിലെ വാസു-ശാരദ ദമ്പതികളുടെ മകനാണ് ഡ്രൈവറായ സജീവൻ.

Tags:    
News Summary - youth stabbed to death in koothuparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 02:14 GMT