ബിനോയ്

ഓണാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

ചങ്ങനാശ്ശേരി: യുവാവിനെ റബര്‍തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്മൂട് കൊച്ചു റോഡ് പാട്ടത്തില്‍ വീട്ടില്‍ തങ്കമ്മ-പി.ജെ ജോസഫ് ദമ്പതികളുടെ മകന്‍ ജോണി ജോസഫി (ബിനോയ് (46)) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടു പണിക്കായി മണ്ണെടുത്ത കുളത്തിലാണ് ബിനോയിയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവോണദിനമായ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്തശേഷം തന്നെ വഴീപ്പടിയില്‍ കൊണ്ടുവിടാന്‍ ബിനോയ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സുഹൃത്ത് ഇവിടെ കൊണ്ടുവിട്ടശേഷം മടങ്ങിപ്പോകുകയും ചെയ്തു.

പിന്നീട് ചൂണ്ടയിടുന്നതിനായി ഇതുവഴി എത്തിയ കുട്ടികളാണ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ബിനോയിയെ കണ്ടത്. ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.

പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്. ഭാര്യ: ബീന (കുവൈറ്റ്), മകള്‍: മെറിന്‍ (ചെന്നൈ). സഹോദരങ്ങള്‍: ബിബിന്‍ (ലണ്ടന്‍), ബിനീത (ചെന്നൈ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.