ചേർത്തല: ഒമ്പതാംക്ലാസ് വിദ്യാർഥി നിർമൽ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് മരിച്ചത് പേവിഷബാധയേറ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്. അർത്തുങ്കൽ സാമ്പിക്കൽ രാജേഷിെൻറ മകൻ നിർമലാണ് (14) ഞായറാഴ്ച മരിച്ചത്.
ആരോഗ്യവകുപ്പ് സംഘം നിർമലിെൻറ വീട്ടിലെത്തി വിവരങ്ങൾ തേടി. നിർമലുമായി അടുത്ത് സമ്പർക്കമുള്ള മാതാപിതാക്കളടക്കം 12 പേർക്ക് ഇന്നലെ പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. ശനിയാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിർമൽ മരിച്ചത്. വീട്ടിൽെവച്ചാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകീട്ടോടെ മരിച്ചു. കോവിഡ് നെഗറ്റിവാണ്.
ആശുപത്രിയിൽവെച്ച് നിർമലിന് കടുത്ത തൊണ്ടവേദനയെത്തുടർന്ന് ഭക്ഷണവും വെള്ളവും ഇറക്കാൻ സാധിച്ചിരുന്നില്ല. വെള്ളത്തോടും കാറ്റിനോടും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതാണ് പേവിഷബാധയേറ്റെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയതിെൻറ പ്രധാന കാരണം.
ഇന്നലെ ജില്ല സർവൈവൽ ഓഫിസർ ഡോ. എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘമാണ് നിർമലിെൻറ വീട്ടിലെത്തി വിവരശേഖരണം നടത്തിയത്.
പേവിഷബാധയേറ്റ് പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിർമലിെൻറ മുഖത്ത് പരിക്കിെൻറ പാടുണ്ട്. നായോ പൂച്ചയോ മാന്തിയതാകാമെന്നാണ് അധികൃതരുടെ സംശയം. നായ് മാന്തിയതായി നിർമൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു. എന്നാൽ, വീട്ടിൽ പറഞ്ഞിരുന്നില്ല.
നിർമലിെൻറ സഹോദരനെ രണ്ടുമാസം മുമ്പ് വീട്ടിലെ നായ് മാന്തിയിരുന്നു. കുത്തിവെപ്പുകളടക്കം ചികിത്സ തേടി പരിഹരിച്ചു. കുത്തിവെപ്പ് ഭയന്ന് നായ് മാന്തിയത് വീട്ടിൽ പറയാതിരുന്നതാണോയെന്നും സംശയിക്കുന്നുണ്ട്.
വീട്ടിലെ നായെ ഇന്നലെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചെങ്കിലും പേവിഷം കണ്ടെത്താനായില്ല. നായ്ക്ക് പേവിഷ പ്രതിരോധ കുത്തിവെെപ്പടുത്തിരുന്നതായും വീട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.